കിഡ്നി സ്റ്റോണ്‍ മൂത്ര സഞ്ചിയില്‍ നിന്നും താഴോട്ടിറങ്ങിവന്നാല്‍ എന്താവും?
അതി ഭയങ്കരമായ വേദനയായിരിയ്‌ക്കും.
അയ്യാള്‍ കിടന്നു പുളഞ്ഞു.
രാത്രി കിടന്നപ്പോഴും പ്രശനങ്ങള്‍ ഒന്നും ഇല്ലായിരുന്നു.വെളുപ്പാന്‍
കാലത്ത് എഴുന്നേറ്റ് എന്നത്തേയും പോലെ പശുവിനെ കറന്നു,പാലു` എന്നത്തെയും പോലെ അടുത്തുള്ള കടയില്‍
കൊണ്ടുപോയി കടക്കാരനെ ഏല്പ്പിച്ചു. എന്നത്തെയും പോലെ അവിടെ നിന്നും ഒരു ചായ കുടിച്ചു, പിന്നെ നടന്ന് വീട്ടില്‍
വന്നു.നേരം വെളുത്തു വരുന്നതേയുള്ളു, ഉല്‍സാഹിച്ചാല്‍ വീണ്ടും ഒന്നു കൂടി ഉറങ്ങാം, അയ്യാള്‍ കട്ടിലില്‍ കയറി
കിടന്നു.അപ്പോഴാണ്,ആ അത്യാഹിതം , ഭയങ്കരമായ വേദന, അയ്യാള്‍ കട്ടിലില്‍ കിടന്നു പുളഞ്ഞു.പിടച്ചില്‍ കണ്ടു
നില്‍ക്കാന്‍ പറ്റാതെ അയ്യാളെ മെഡിയ്‌ക്കല്‍ കോളേജിലേയ്‌ക്കു കൊണ്ടുപോയി.അവിടെ ഇണ്‍ജിക്‌ഷന്‍ കൊടുത്ത` അയ്യാളെ
മയക്കി കിടത്തി.ബന്ധുക്കളില്‍ ഒരാള്‍ കൂട്ടിന` അവിടെ നിന്നു.
സന്ധ്യയായപ്പോള്‍ അയ്യാളുടെ തൊട്ടടുത്ത ബഡ്ഡില്‍ മറ്റൊരു അത്യാഹിത കേസയെത്തി, പാമ്പു കടി, അങ്ങു ദൂരെ കിഴക്കന്‍
മലയില്‍ നിന്നും എത്തിയതാണവര്‍.വയസ്സായ ഒരു കാരണവരും അയ്യാളുടെ ഭാര്യയും, കാരണവരെ പാമ്പു
കടിച്ചു.രാവിലെ പറമ്പില്‍ പണിചെയ്‌തുകൊണ്ടിരിന്നപ്പോള്‍, കാലിനാണ` കടി. മറ്റൊന്നും ആലോചിയ്‌ക്കാതെ ഭാര്യയും
ഭര്‍ത്താവും കൂടി പട്ടണത്തിലെ മെഡിയ്‌ക്കല്‍ കോളേജ് ആശുപത്രിയിലേയ്‌ക്കു വിട്ടു.സാധാരണ ബസ്സില്‍ കയറി.
ഉച്ചയായപ്പോള്‍ മെഡിയ്‌ക്കല്‍ കോളേജില്‍ എത്തി, ഇനി എന്ത് എന്നറിയാതെ അന്തം വിട്ടു നിന്നു.അങ്ങനെ സമയം
പോയപ്പോള്‍ ആരുടെയോ കരുണയാല്‍ കാര്യങ്ങള്‍ നടത്തി കിട്ടി, അങ്ങനെ അത്യാഹിത വാര്‍ഡില്‍ പ്രവേശിയ്‌ക്കപ്പെട്ടു.
വൃദ്ധനു കിടക്കാന്‍ കട്ടില്‍ ഒന്നും കിട്ടാത്തതിനാല്‍ നിലത്തുതന്നെ ഒരു തുണി വിരിച്ച് അതില്‍ അഡ്മിറ്റായിരിയ്‌ക്കയാണ`.
വൃദ്ധ അടുത്തു തന്നെ നിലത്ത് ഇരിപ്പുറപ്പിച്ചു. ഒരു നെഴ്സ്സിന്‍റെയും ഒരു ഹൗസ് സര്‍ജന്‍റെയും രൂപത്തില്‍ ദൈവത്തിന്‍റെ കരുണ വീണ്ടും
അവരെത്തേടി എത്തി . വൃദ്ധന` ചില അത്യാവശ്യ മരുന്നുകളും, ട്രിപ്പുമെല്ലാം കിട്ടി. സന്ധ്യ കഴിഞ്ഞു രാത്രിയായി,
വൃദ്ധന്‍ മയങ്ങി കിടന്നു.
നമ്മുടെ ചെറുപ്പക്കാരന്‍റെ ബൈ സ്റ്റാന്‍ഡര്‍ വൃദ്ധയ്‌ക്ക് കുറച്ച് ആഹാരം ഓഫര്‍ ചെയ്‌തെങ്കിലും
അവര്‍ അത് സ്വീകരിച്ചില്ല,അല്പവും വിശപ്പില്ലാ എന്നു പറഞ്ഞു.
രത്രിയില്‍ നമ്മുടെ ബൈസ്റ്റാന്‍ഡര്‍ വൃദ്ധയോടെ കടിച്ച പമ്പിനെ കണ്ടോ എന്നു ചോദിച്ചു- - കണ്ടു പിള്ള-
- വലുതായിരുന്നോ?-
-അതേ, ഒരു കൈയ്യോളം നീള മുണ്ട് പുള്ളാ-
- അതിനെ കൊന്നോ , അതോ ഓടിപോയോ?-
- ഞങ്ങള്‍ പാമ്പിനെ കൊല്ലില്ല പുള്ളാ, എങ്കിലും ഇതിയാന്‍ അതിനെ പിടിച്ചപ്പോള്‍ അതിന്‍റെ വാല്‍ മുറിഞ്ഞുപോയിപുള്ളാ-
- അതിനെ പിടിച്ചോ?-
-ങാ, വിഷം ഇറങ്ങാനായി അതിനെ കൊണ്ടു വന്നിട്ടുണ്ട് പുള്ളാ-
-ങേ, കൊണ്ടു വന്നിട്ടുണ്ടോ?-
- അതേ, പുള്ളാ-
- എന്നിട്ട് എവിടെ?-
-ദാ -ഇതിനകത്തുണ്ടു പുള്ളാ-, വൃദ്ധ ,വൃദ്ധന്‍റെ തലയുടെ അടുത്ത് വച്ചിരിയ്‌ക്കുന്ന ഒരു പഴയ തുണിക്കെട്ട്, നോക്കിപറഞ്ഞു.
നമ്മുടെ ബൈസ്റ്റാന്‍ഡര്‍ വായ് പൊളിച്ചു നിന്നു പോയി.
കഥ ഡോക്ട്റുടെ അടുത്തെത്തി, വിശ്വാസം വരാതെ അവര്‍ വന്നു, പൊതിക്കെട്ടു പരിശോദിച്ചു, നല്ല ഒന്നാം തരം ഒരു
ചേനതണ്ടന്‍, -
- ഇതിനെ എന്തിനാ പിടിച്ചുകെട്ടികൊണ്ടുവന്നത്?-
- വിഷം ഇറങ്ങണ്ടെ,പുള്ളാ,അതിനാ, പിന്നെ കടിച്ച വിഷം ഇറങ്ങിയ ശേഷം പിടിച്ചടുത്തു കൊണ്ടു വിടാം പുള്ളാ-വൃദ്ധ പറഞ്ഞു-
ദൈവത്തിന്‍റെ കളി, പാമ്പിനെ മനസ്സിലാകിയതിനാലും, ഇതിനകം കഥ ആശുപത്രി മുഴുവന്‍ പടര്‍ന്നതിനാലും, വൃദ്ധന` ശരിയായ ചികില്‍സ
ലഭിച്ചു.പക്ഷേ പമ്പിനെ ആശുപത്രി ജീവനക്കാര്‍ തല്ലിക്കൊന്നത് ആ വൃദ്ധ ദമ്പദികള്‍ക്ക അത്ര ഇഷ്ടപ്പെട്ടില്ല, എങ്കിലും കാരണവര്‍
രക്ഷപ്പെട്ടു.
Monday, June 25, 2007
Wednesday, June 20, 2007
കുറേ മഴ ചിന്തകള്‍ കൂടി
ഞാന്‍ കുറേ ദിവസങ്ങളായി നെറ്റില്‍ നിന്നും കമ്പൂട്ടറില്‍ നിന്നും അകന്നു കഴിയുകയായിരുന്നു.
ഒരു വേക്കേഷന്‍, മഴയെല്ലാം ആസ്വദിച്ച് കൂടുതല്‍ സമയവും കിടന്നുറങ്ങുകയായിരുന്നു.പിന്നെ യാത്ര.യാത്രയില്‍ പല സംഭവങ്ങളുമുണ്ടായി, അതെല്ലാം പതിയെ എഴുതാം.
തിരിയെ താമസസ്ഥലത്തെ എത്തിയപ്പോള്‍ വീട്ടില്‍, മുമ്പിലുള്ള കിണര്‍ നിറഞ്ഞുകിടക്കുന്നു. ഒരു വലിയ തെങ്ങു താഴ്ന്നുപോകുന്ന അത്രയും വെള്ളം കിണറ്റില്‍. വല്ല വനും കിണറ്റില്‍ വീണാല്‍ അടിതട്ടില്‍ എത്തും മുമ്പ് കുറഞ്ഞതും മൂന്നു പ്രാവശ്യം മരിച്ചിരിയ്‌ക്കും.
റോഡുകളില്‍ പല സ്ഥലങ്ങളിലും വലിയ കുളങ്ങല്‍ കണ്ടു.ചെറിയ കാറ് ഓടിയ്‌ക്കുമ്പോള്‍ ഭയം തോന്നും, അകത്തു ചെളിവെള്ളം കയറിയലോ, അല്ലങ്കില്‍ ആ ചെളിക്കുളത്തിന്‍റെ മദ്ധ്യഭാഗത്തുള്ള ഒരു ഗട്ടറില്‍ വണ്ടി കിടന്നുപോയാല്‍ എന്തു ചെയ്യും.ആരേയെങ്കിലും തള്ളാന്‍ കിട്ടുമോ.
രാവിലെ മഴയത്ത്, സ്കൂളു തുറന്നതിനാല്‍ റോഡില്‍ വലിയ തിരക്കാണ`.മഞ്ഞ പെന്‍റടിച്ച സ്കൂള്‍ വാനുകള്‍,യാതോരു നിയമവും ഇല്ലാതെ എവിടെയും നിറുത്തുന്നു.നടുറോഡില്‍ പുറകേ വരുന്നവന` ഒരുമുന്നറിയിപ്പും കൊടുക്കില്ല.ഒന്നു രണ്ടു വര്‍ഷത്തിനുമുന്‍പ് തിരുവനന്തപുരത്ത` ട്രാഫിക് നിയമം ലംഘിച്ച സ്കൂള്‍ വാനുകള്‍ക്കെതിരെ ആരോ ആകഷന്‍ എടുത്തതിന` ,അപ്പോള്‍ തന്നെ ചെറിയകുട്ടികളെ അണിനിരത്തി സമരം ചെയ്യിപ്പിച്ച് 'ക്ഷ' വരപ്പിച്ചവന്മാരാണിക്കൂട്ടര്‍.
ഇപ്രാവശ്യം സ്കൂള്‍ തുറന്നപ്പോള്‍ ഏല്ലാ വര്‍ഷത്തേയും പോലെ കുടകള്‍ അധികം വിറ്റുപോയില്ല, പകരം മഴക്കോട്ടുകള്‍ ആ സ്ഥാനം കൂടികൊണ്ടുപോയി.എന്തെല്ലാം ഇനം കുടകളാണ` അവര്‍ പടച്ചു ഇറക്കിയത്, നിറം മാറുന്നത്,ലേസര്‍ ഫിറ്റുചെയ്‌തത്,വെള്ളം ചീറ്റുന്നത്,ഫിസ്സില്‍ തൂക്കിയത്,ഒന്നു മുതല്‍ മൂന്നുവരെ ഒടിയ്‌ക്കാവുന്നത്.എല്ലാ കൊല്ലവും കുടമാറ്റം ഒരു കുട്ടിയെയും അവന്‍റെ രക്ഷിതാക്കളെയും സംബന്ധിച്ചിടത്തോളം നിര്‍ബന്ധമായ ഒരു അനുഷ്ഠാന കലയായി മറി.കള്ളറുകളുടെ ഈ ലോകത്തില്‍ ഇത്രത്തോളം കള്ളറടിയ്‌ക്കാനുള്ള സാമ്പത്തീക കഴിവ് അപൂവ്വം ചിലര്‍ക്കില്ല, ആ കുട്ടികളുടെ മനസ്സ് ചിലപ്പോള്‍ കള്ളറുകള്‍കൊണ്ടു നിറഞ്ഞതാകാനെ തരമുള്ളു.സ്കൂള്‍ യൂണിഫാം ആക്കിയതുകൊണ്ട് തുണികളുടെ പൊങ്ങച്ചം കുറയ്‌ക്കാന്‍ കഴിഞ്ഞു,അതുമാതിരി മറ്റൂചില യൂണിഫാമിറ്റികൂടി നടത്തേണ്ടിയിരിയ്‌ക്കുന്നു.
ഒരു വേക്കേഷന്‍, മഴയെല്ലാം ആസ്വദിച്ച് കൂടുതല്‍ സമയവും കിടന്നുറങ്ങുകയായിരുന്നു.പിന്നെ യാത്ര.യാത്രയില്‍ പല സംഭവങ്ങളുമുണ്ടായി, അതെല്ലാം പതിയെ എഴുതാം.
തിരിയെ താമസസ്ഥലത്തെ എത്തിയപ്പോള്‍ വീട്ടില്‍, മുമ്പിലുള്ള കിണര്‍ നിറഞ്ഞുകിടക്കുന്നു. ഒരു വലിയ തെങ്ങു താഴ്ന്നുപോകുന്ന അത്രയും വെള്ളം കിണറ്റില്‍. വല്ല വനും കിണറ്റില്‍ വീണാല്‍ അടിതട്ടില്‍ എത്തും മുമ്പ് കുറഞ്ഞതും മൂന്നു പ്രാവശ്യം മരിച്ചിരിയ്‌ക്കും.
റോഡുകളില്‍ പല സ്ഥലങ്ങളിലും വലിയ കുളങ്ങല്‍ കണ്ടു.ചെറിയ കാറ് ഓടിയ്‌ക്കുമ്പോള്‍ ഭയം തോന്നും, അകത്തു ചെളിവെള്ളം കയറിയലോ, അല്ലങ്കില്‍ ആ ചെളിക്കുളത്തിന്‍റെ മദ്ധ്യഭാഗത്തുള്ള ഒരു ഗട്ടറില്‍ വണ്ടി കിടന്നുപോയാല്‍ എന്തു ചെയ്യും.ആരേയെങ്കിലും തള്ളാന്‍ കിട്ടുമോ.
രാവിലെ മഴയത്ത്, സ്കൂളു തുറന്നതിനാല്‍ റോഡില്‍ വലിയ തിരക്കാണ`.മഞ്ഞ പെന്‍റടിച്ച സ്കൂള്‍ വാനുകള്‍,യാതോരു നിയമവും ഇല്ലാതെ എവിടെയും നിറുത്തുന്നു.നടുറോഡില്‍ പുറകേ വരുന്നവന` ഒരുമുന്നറിയിപ്പും കൊടുക്കില്ല.ഒന്നു രണ്ടു വര്‍ഷത്തിനുമുന്‍പ് തിരുവനന്തപുരത്ത` ട്രാഫിക് നിയമം ലംഘിച്ച സ്കൂള്‍ വാനുകള്‍ക്കെതിരെ ആരോ ആകഷന്‍ എടുത്തതിന` ,അപ്പോള്‍ തന്നെ ചെറിയകുട്ടികളെ അണിനിരത്തി സമരം ചെയ്യിപ്പിച്ച് 'ക്ഷ' വരപ്പിച്ചവന്മാരാണിക്കൂട്ടര്‍.
ഇപ്രാവശ്യം സ്കൂള്‍ തുറന്നപ്പോള്‍ ഏല്ലാ വര്‍ഷത്തേയും പോലെ കുടകള്‍ അധികം വിറ്റുപോയില്ല, പകരം മഴക്കോട്ടുകള്‍ ആ സ്ഥാനം കൂടികൊണ്ടുപോയി.എന്തെല്ലാം ഇനം കുടകളാണ` അവര്‍ പടച്ചു ഇറക്കിയത്, നിറം മാറുന്നത്,ലേസര്‍ ഫിറ്റുചെയ്‌തത്,വെള്ളം ചീറ്റുന്നത്,ഫിസ്സില്‍ തൂക്കിയത്,ഒന്നു മുതല്‍ മൂന്നുവരെ ഒടിയ്‌ക്കാവുന്നത്.എല്ലാ കൊല്ലവും കുടമാറ്റം ഒരു കുട്ടിയെയും അവന്‍റെ രക്ഷിതാക്കളെയും സംബന്ധിച്ചിടത്തോളം നിര്‍ബന്ധമായ ഒരു അനുഷ്ഠാന കലയായി മറി.കള്ളറുകളുടെ ഈ ലോകത്തില്‍ ഇത്രത്തോളം കള്ളറടിയ്‌ക്കാനുള്ള സാമ്പത്തീക കഴിവ് അപൂവ്വം ചിലര്‍ക്കില്ല, ആ കുട്ടികളുടെ മനസ്സ് ചിലപ്പോള്‍ കള്ളറുകള്‍കൊണ്ടു നിറഞ്ഞതാകാനെ തരമുള്ളു.സ്കൂള്‍ യൂണിഫാം ആക്കിയതുകൊണ്ട് തുണികളുടെ പൊങ്ങച്ചം കുറയ്‌ക്കാന്‍ കഴിഞ്ഞു,അതുമാതിരി മറ്റൂചില യൂണിഫാമിറ്റികൂടി നടത്തേണ്ടിയിരിയ്‌ക്കുന്നു.
Wednesday, June 13, 2007
തിരു നാ വായ്
ഇന്നും ഞാന്‍ നല്ല സുന്ദരമായ ഒരു സ്വപ്‌നം കണ്ടു. പകല്‍ ഉറങ്ങിയപ്പോള്‍, കഴിഞ്ഞ ഒരാഴച യായി ഞാന്‍ നാട്ടില്‍ എന്‍റെ പുതിയ വീട്ടില്‍ ആണ` താമസം. വീടിന്‍റെ മേല്‍ക്കൂര sky tiles (ഗാല്‍ വാലൂമിനിയം) കൊണ്ടുള്ളതിനാല്‍ ചൂടില്ല. മുറിയുടെ പൊക്കം വളരെ കൂടുതലും ആണ`. മഴ പെയ്‌തതുകൊണ്ടാണ` പകല്‍ ഉറങ്ങിയത്. കൂറേ നേരം മഴ നോക്കിയിരുന്നു. പിന്നെ പോയികിടന്നു, കുറച്ചുകൂടി തണപ്പു കിട്ടാന്‍ ഫാനും ഇട്ടു. മഴയുടെ സംഗീതം, പ്രത്യക താളത്തില്‍ പുരപുറത്ത്, ഒരു നല്ല ചെണ്ട മേളം പോലെ കൂടുകയും കുറയുകയും ചെയ്‌തുകൊണ്ടിരുന്നു.എനിയ്‌ക്ക് കോണ്‍ക്രീറ്റ് അത്ര ഇഷ്ടമല്ല.കഴിയുന്നതും ഞാന്‍ കോണ്‍ക്റീറ്റ് മേല്‍ക്കൂര ഒഴുവാക്കാന്‍ പറയും.വീടീനോടു ചേര്‍ന്ന് രണ്ടു പ്ലാവുകള്‍ നില്‍ക്കുന്നു.എല്ലാവരും അതിനെ മുറിയ്‌ക്കുവാന്‍ പറഞ്ഞെങ്കിലും ഞാന്‍ അതിനെ രക്ഷിച്ചു.അവ വീടിനൊടു ചേര്‍ന്ന് നില്‍ക്കുന്നു.അവമ്മാര്‍ക്കു രണ്ടു പേരും കൊടുത്തു പ്ലാലാങ്കോസ് ഒന്നാമന്‍ പ്ലാങ്കോസ് രണ്ടാമന്‍. ഇവമ്മാര്‍ വേനല്‍ കാലത്ത് വീട് എ സി ആക്കുന്നതു കൂടാതെ ഉണക്ക പ്ലാവിലകള്‍ സധാ പൊഴിച്ചുകൊണ്ടിരിയ്‌ക്കുന്നു. ഇല പൊഴിയ്‌ക്കുന്നതിന` ഒരു ക്രമ മുണ്ട്, അങ്ങനെ ക്രമത്തില്‍ ഉണക്ക പ്ലാവില വീട്ടിന്‍റെ മേല്‍ക്കൂരയില്‍ വീഴുന്‍പോള്‍ ചെണ്ടയില്‍ ചെറിയ ഒരു കല്ലു വീണമാതിരി കേള്‍ക്കും പിന്നെ ആ ഇല ചരിഞ്ഞ മേല്‍ക്കൂരയില്‍ കൂടി നിരങ്ങി താഴോട്ട് ഒരു പാച്ചില്‍, കിര്ര്ര്ര്, വീണ്ടും അടുത്ത ഇല ,ടീങ്.. കീര്‍റ്റ്റ്ര്. അങ്ങനെ ഒരു സോഫ്റ്റ് മൂസിക് സധാ രാത്രിയും പകലും എനിയ്‌ക്ക് പ്ലാങ്കോസ് ഒന്നാമനും രണ്ടാമനും കൂടി ഒരുക്കുന്നു. നോക്കണേ രക്ഷിച്ചവനോടുള്ള സ്നേഹം
അങ്ങനെ കിടന്നുറങ്ങുമ്പോള്‍ ഒരു സ്വപനം കണ്ടു.
വിശാലമായ ഒരു പ്രദേശം ,ഒരു വശത്ത് ഒരു പുഴ.പുഴയോടു ചേര്‍ന്ന് ഇംഗ്‌ളിലെ U അക്ഷരം പോലെ മല. ജനങ്ങള്‍ അവിടെ വന്നു U വിനകത്തു താമസമാക്കി.പുഴയില്‍ പോയി കുളിച്ചു.U വിനകത്തു കൃഷിചെയ്‌തു.അവര്‍ ആ സ്ഥലത്തിനു പേരിട്ടു, 'വായ്'. U വിന` അകത്തുള്ള സ്ഥലത്തിന` നാക്ക് എന്നും വിളിച്ചു.വായ്‌ക്ക് അകത്തുള്ളത് നാക്ക്.മൊത്തം ദേശത്തെ നാക്കും വായും കൂടിയത്, നാവ്- വായ് എന്നും വിളിച്ചു.നാ-വായില്‍ അവര്‍ ഒരു അമ്പലം പണിഞ്ഞു.അങ്ങനെ അവിടെ തിരു നാ- വായ് ആയി.
അങ്ങനെ കിടന്നുറങ്ങുമ്പോള്‍ ഒരു സ്വപനം കണ്ടു.
വിശാലമായ ഒരു പ്രദേശം ,ഒരു വശത്ത് ഒരു പുഴ.പുഴയോടു ചേര്‍ന്ന് ഇംഗ്‌ളിലെ U അക്ഷരം പോലെ മല. ജനങ്ങള്‍ അവിടെ വന്നു U വിനകത്തു താമസമാക്കി.പുഴയില്‍ പോയി കുളിച്ചു.U വിനകത്തു കൃഷിചെയ്‌തു.അവര്‍ ആ സ്ഥലത്തിനു പേരിട്ടു, 'വായ്'. U വിന` അകത്തുള്ള സ്ഥലത്തിന` നാക്ക് എന്നും വിളിച്ചു.വായ്‌ക്ക് അകത്തുള്ളത് നാക്ക്.മൊത്തം ദേശത്തെ നാക്കും വായും കൂടിയത്, നാവ്- വായ് എന്നും വിളിച്ചു.നാ-വായില്‍ അവര്‍ ഒരു അമ്പലം പണിഞ്ഞു.അങ്ങനെ അവിടെ തിരു നാ- വായ് ആയി.
Friday, June 08, 2007
മൃഗ രാജ്യം
മൃഗശാലയില്‍ മൃഗങ്ങളെ അടച്ചിടാന്‍ മനുഷ്യര്‍ക്ക് അവകാശമുണ്ടോ?
ആധുനീക മനുഷ്യന്‍റെ നിയമം വ്യാഖ്യാനിച്ചാല്‍ ഇല്ലന്നു മനസ്സിലാകും.കൈയ്യൂക്കു കുറഞ്ഞ വരെയും കുട്ടികളെയും സ്ത്രീകളെയും മറ്റ് അവശത അനുഭവിയ്‌ക്കുന്നവരെയു മെല്ലാം
കൈയ്യൂക്കുള്ളവരില്‍ നിന്നും സംരക്ഷിയ്‌ക്കുന്ന ധാരാളം നിയമങ്ങള്‍ അധുനീക മനുഷ്യന്‍
ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ.അങ്ങനെ നോക്കുമ്പോള്‍ പാവങ്ങളായ മൃഗങ്ങള്‍ക്കും
കൈയ്യൂക്കുള്ള മനുഷ്യ സമൂഹത്തില്‍ നിന്നും സംരക്ഷണം ആവശ്യമില്ലെ.ഗര്‍ഭശ ശിശുവിന`
ജീവിയ്‌ക്കാനുള്ള അവകാശം നിയമം മൂലം സംരക്ഷിച്ചിരിയ്‌ക്കുന്നത്, അതിനു ജീവനുള്ളതു
കൊണ്ടാണ`.അപ്പോള്‍ മൃഗങ്ങള്‍ക്കോ?.
ജീവനെന്നു വച്ചാല്‍ നിയമ പരമായ നിര്‍വചനം
എന്താണ`?
ജീവനെ ശരീരത്തില്‍ നിന്നും വേര്‍തിരിയ്‌ക്കുന്നത്, കൊലപാതകം. അപ്പോള്‍
മൃഗങ്ങളെ കൊല്ലുന്നതോ?.
അതു കേവലം ഭക്ഷണാവശ്യത്തിന`
-ഭക്ഷണ ആവശ്യത്തിനു വേണ്ടിയാണങ്കില്‍ , ആരെങ്കിലും മനുഷ്യനെ കൊന്നിട്ട് തിന്നാല്‍
കുറ്റം തിരുമോ?
മൃഗ ശാലകള്‍ ആവശ്യമില്ലാത്ത ഒരു ഏര്‍പ്പാടാണ`, വിനോദ ഉപാധിയില്‍പ്പെടുത്തി
അവയെ പ്രോല്‍സാഹിപ്പിയ്‌ക്കുവാന്‍ പാടില്ല. വന്യമൃഗങ്ങള്‍ക്കു വേണ്ടി തുറന്ന റിസര്‍വ്
വനങ്ങള്‍ വേണം.ആ ഭാഗത്ത് മനുഷ്യന്‍ യാതൊരു കാരണവശാലും കടക്കാനും പാടില്ല.
അതിനെ മൃഗ രാജ്യം എന്ന പദവി കൊടുത്ത് മാറ്റി നിറുത്തണം. അവിടെ മൃഗങ്ങളും,
പക്ഷികളും, സസ്യങ്ങളും അവരുടെ തന്നെ നിയമങ്ങള്‍ തീര്‍ത്ത് കഴിഞ്ഞുകൊള്ളും.നമ്മള്‍
അവിടെ റിസര്‍ച്ചിനും, സെന്‍സ്സസ്സിനും പോകരുത്. പ്രകൃതിയില്‍ ഇപ്പോഴും പരിണാമം
ആവശ്യമുണ്ട് അതിനു പ്രകൃതിയെ നമ്മള്‍ അനുവദിയ്‌ക്കണം.അല്ലാതെ, പ്രകൃതിയുടെ
എല്ലാ മക്കളെയും പിടിച്ചു വിഴുങ്ങാന്‍ മനുഷ്യന്‍ ശ്രമിച്ചാല്‍ , പണ്ട് വല്യേട്ടനായി നടന്ന
ദിനോസറുകള്‍ക്കുണ്ടായ അനുഭവം നമ്മള്‍ക്കറിയാമല്ലോ.
ആധുനീക മനുഷ്യന്‍റെ നിയമം വ്യാഖ്യാനിച്ചാല്‍ ഇല്ലന്നു മനസ്സിലാകും.കൈയ്യൂക്കു കുറഞ്ഞ വരെയും കുട്ടികളെയും സ്ത്രീകളെയും മറ്റ് അവശത അനുഭവിയ്‌ക്കുന്നവരെയു മെല്ലാം
കൈയ്യൂക്കുള്ളവരില്‍ നിന്നും സംരക്ഷിയ്‌ക്കുന്ന ധാരാളം നിയമങ്ങള്‍ അധുനീക മനുഷ്യന്‍
ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ.അങ്ങനെ നോക്കുമ്പോള്‍ പാവങ്ങളായ മൃഗങ്ങള്‍ക്കും
കൈയ്യൂക്കുള്ള മനുഷ്യ സമൂഹത്തില്‍ നിന്നും സംരക്ഷണം ആവശ്യമില്ലെ.ഗര്‍ഭശ ശിശുവിന`
ജീവിയ്‌ക്കാനുള്ള അവകാശം നിയമം മൂലം സംരക്ഷിച്ചിരിയ്‌ക്കുന്നത്, അതിനു ജീവനുള്ളതു
കൊണ്ടാണ`.അപ്പോള്‍ മൃഗങ്ങള്‍ക്കോ?.
ജീവനെന്നു വച്ചാല്‍ നിയമ പരമായ നിര്‍വചനം
എന്താണ`?
ജീവനെ ശരീരത്തില്‍ നിന്നും വേര്‍തിരിയ്‌ക്കുന്നത്, കൊലപാതകം. അപ്പോള്‍
മൃഗങ്ങളെ കൊല്ലുന്നതോ?.
അതു കേവലം ഭക്ഷണാവശ്യത്തിന`
-ഭക്ഷണ ആവശ്യത്തിനു വേണ്ടിയാണങ്കില്‍ , ആരെങ്കിലും മനുഷ്യനെ കൊന്നിട്ട് തിന്നാല്‍
കുറ്റം തിരുമോ?
മൃഗ ശാലകള്‍ ആവശ്യമില്ലാത്ത ഒരു ഏര്‍പ്പാടാണ`, വിനോദ ഉപാധിയില്‍പ്പെടുത്തി
അവയെ പ്രോല്‍സാഹിപ്പിയ്‌ക്കുവാന്‍ പാടില്ല. വന്യമൃഗങ്ങള്‍ക്കു വേണ്ടി തുറന്ന റിസര്‍വ്
വനങ്ങള്‍ വേണം.ആ ഭാഗത്ത് മനുഷ്യന്‍ യാതൊരു കാരണവശാലും കടക്കാനും പാടില്ല.
അതിനെ മൃഗ രാജ്യം എന്ന പദവി കൊടുത്ത് മാറ്റി നിറുത്തണം. അവിടെ മൃഗങ്ങളും,
പക്ഷികളും, സസ്യങ്ങളും അവരുടെ തന്നെ നിയമങ്ങള്‍ തീര്‍ത്ത് കഴിഞ്ഞുകൊള്ളും.നമ്മള്‍
അവിടെ റിസര്‍ച്ചിനും, സെന്‍സ്സസ്സിനും പോകരുത്. പ്രകൃതിയില്‍ ഇപ്പോഴും പരിണാമം
ആവശ്യമുണ്ട് അതിനു പ്രകൃതിയെ നമ്മള്‍ അനുവദിയ്‌ക്കണം.അല്ലാതെ, പ്രകൃതിയുടെ
എല്ലാ മക്കളെയും പിടിച്ചു വിഴുങ്ങാന്‍ മനുഷ്യന്‍ ശ്രമിച്ചാല്‍ , പണ്ട് വല്യേട്ടനായി നടന്ന
ദിനോസറുകള്‍ക്കുണ്ടായ അനുഭവം നമ്മള്‍ക്കറിയാമല്ലോ.
Thursday, June 07, 2007
മാറുന്ന മലയാളി 1960 മുതല്‍ (സീന്‍ മൂന്ന് )
കേരളത്തിന്‍റെ സാംസ്‌ക്കാരിക മണ്ഡലം എപ്പോഴും മാറിക്കൊണ്ടിരിയ്‌ക്കുന്നു.
കേരളത്തിലെ അമ്പലം, പള്ളികളോട് അനുബന്ധിച്ചുള്ള ഉല്‍സവങ്ങള്‍,കലയുടെയും സാഹിത്യത്തിന്‍റെയും ഒരു റിപ്‌ളിയ്‌ക്കയാണല്ലോ.എഴുപതുകളില്‍ ഉല്‍സവ പറമ്പുകളിള്‍ കത്തിനിന്ന ഒരു എഐറ്റമാണ` കഥാപ്രസംഗം, തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും കഥാപ്രസംഗ കല തൊണ്ണുറുകളുടെ അവസാനം വരെ പ്രബലമായിരുന്നു.കെ.കെ.മാസ്റ്റര്‍,കെടാമംഗലം സദാന്ദന്‍,ശാംബശിവന്‍,കൊല്ലം ബാബു,ഹര്‍ഷകുമാര്‍,തേവര്‍തോട്ടം സുകുമാരന്‍,വെളുനെല്ലൂര്‍ വസന്തകുമാരി,തുടങ്ങിയ പ്രഗല്‍ഭര്‍ വിശ്വസാഹിത്യത്തിലെ പല മാസ്റ്റര്‍ പീസ്സുകളും പ്രസംഗം എന്ന വാക്ദോരണിയിലൂടെ സധാരണയില്‍ സാധാരണമയ ജനങ്ങള്‍ക്ക് ഏറ്റവും ഭംഗിയായി മനസ്സിലാക്കിക്കൊടുത്തു. ഇവരില്‍ പലരും സമുഹത്തില്‍ നിലനിന്ന പല അന്ധ വിശ്വാസങ്ങളെയും, അനാചാരങ്ങളെയും, അനീതികളെയും ഫലിതത്തില്‍ കൂടി വിമര്‍ശിച്ചു`,ജനഹൃദയങ്ങളെ നന്മയിലേയ്‌ക്ക് നയിയ്‌ക്കുകയും ചെയ്‌തിരുന്നു.
കഥപ്രസംഗം പോലെ തന്നെ, ഉല്‍സവ പറമ്പുകളെ നേരം വെളുപ്പിച്ചിരുന്ന ഒരു ഐറ്റമാണ` ബാലൈ.ഒരു പക്ഷേ കഥാപ്രസംഗം പ്രബലമാകുംമുമ്പുതന്നെ ബാലൈ കേരളത്തെ കീഴടക്കുകയും,കഥാപ്രസംഗത്തിനു മമ്പു തന്നെ കെട്ടടങ്ങുകയും ചെയ്‌തു.സാധാരണ നാല്പ്പത് അമ്പത് കലാകാരികള്‍/ കലാകാരമ്മാര്‍ വരെയുള്ള ബാലൈകള്‍ ഉണ്ടായിരുന്നു.പുരാണ ഇതിഹാസകഥകളായിരുന്നു പ്രധാന ഇതിവൃത്തങ്ങള്‍.ക്ലസ്സിക്കലും നടോടി നൃത്തത്തിന്‍റെയും ഒരു സമുന്വയമായിരുന്നു ബാലൈകള്‍.കൊല്ലം പട്ടണവും പരിസരപ്രദേശങ്ങളും ഒരുകാലത്ത് ബാലൈ ഗ്രൂപ്പുകളുടെ കേന്ദ്രമായിരുന്നു.വലിയ ബസ്സുകളില്‍ ബാലൈ ട്രൂപ്സ് ഉല്‍സവ പറമ്പുകളില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ആരാദനയോടെ ചെറുപ്പക്കാര്‍ ചുറ്റും കൂടുമായിരുന്നു.ഒരു പക്ഷേ ഇന്നത്തെ ഒരു സിനിമാനടിയ്‌ക്കു കിട്ടുന്നതിനെക്കാല്‍ കുടുതല്‍ ആരാധന.
ഇതുപോലെ അന്യം നിന്നു പോയ ഒരു സുന്ദരകലയാണ` സര്‍ക്കസ്.വടക്കന്‍ മലബാറിലെ തലശ്ശേരി, കണ്ണൂര്‍ , തുടങ്ങിയ സ്ഥലങ്ങളാണ` സര്‍ക്കസ്സിന്‍റെ ഈറ്റില്ലങ്ങള്‍.സര്‍ക്കസ്സ വളരെ ഓര്‍ഗനൈസ് ആയ ഒരു കൂട്ടയായ പ്രവര്‍ത്തനമാണ`.കുഞ്ഞു നാളൈലേ സര്‍ക്കസ് കൂടാരത്തില്‍ എത്തപ്പെട്ട് സര്‍ക്കസ്സു പഠിച്ച് വളര്‍ന്നു വലുതായി, കുടുംബമായി,സര്‍ക്കസ്സില്‍ തന്നെ ജീവിയ്‌ക്കുന്നവര്‍.ഇന്ധ്യ ഒട്ടാകയും ചിലപ്പോള്‍ ഇന്ധ്യയ്‌ക്കു വെളിയിലും ഈ വലിയ സര്‍ക്കസ്സു കുടുംബങ്ങള്‍ ചുറ്റി നടന്നു.കമലാ സര്‍ക്കസ്സ്, ഗ്രേറ്റ് ഓറിയന്‍റ്, ജമിനി സര്‍ക്കസ്,ഭാരത് സര്‍ക്കസ് തുടങ്ങിയവ അന്ന് ലോകപ്രസിദ്ധങ്ങളായ സര്‍ക്കസ്സു ഗ്രൂപ്പുകളായിരുന്നു. ഇത്തരം സര്‍ക്കസ്സില്‍ മനുഷ്യരേട് ഒപ്പം ധാരളം മൃഗങ്ങളും ഒരു വീട്ടിലെന്ന പോലെ താമസിച്ചിരുന്നു.പിന്നെ നിയമങ്ങളിലും സാമൂഹിക മാറ്റങ്ങളിലും പൊട്ട് സര്‍ക്കസ് ഒലിച്ചുപോയി. (തുടരും)
കേരളത്തിലെ അമ്പലം, പള്ളികളോട് അനുബന്ധിച്ചുള്ള ഉല്‍സവങ്ങള്‍,കലയുടെയും സാഹിത്യത്തിന്‍റെയും ഒരു റിപ്‌ളിയ്‌ക്കയാണല്ലോ.എഴുപതുകളില്‍ ഉല്‍സവ പറമ്പുകളിള്‍ കത്തിനിന്ന ഒരു എഐറ്റമാണ` കഥാപ്രസംഗം, തെക്കന്‍ കേരളത്തിലും മദ്ധ്യ കേരളത്തിലും കഥാപ്രസംഗ കല തൊണ്ണുറുകളുടെ അവസാനം വരെ പ്രബലമായിരുന്നു.കെ.കെ.മാസ്റ്റര്‍,കെടാമംഗലം സദാന്ദന്‍,ശാംബശിവന്‍,കൊല്ലം ബാബു,ഹര്‍ഷകുമാര്‍,തേവര്‍തോട്ടം സുകുമാരന്‍,വെളുനെല്ലൂര്‍ വസന്തകുമാരി,തുടങ്ങിയ പ്രഗല്‍ഭര്‍ വിശ്വസാഹിത്യത്തിലെ പല മാസ്റ്റര്‍ പീസ്സുകളും പ്രസംഗം എന്ന വാക്ദോരണിയിലൂടെ സധാരണയില്‍ സാധാരണമയ ജനങ്ങള്‍ക്ക് ഏറ്റവും ഭംഗിയായി മനസ്സിലാക്കിക്കൊടുത്തു. ഇവരില്‍ പലരും സമുഹത്തില്‍ നിലനിന്ന പല അന്ധ വിശ്വാസങ്ങളെയും, അനാചാരങ്ങളെയും, അനീതികളെയും ഫലിതത്തില്‍ കൂടി വിമര്‍ശിച്ചു`,ജനഹൃദയങ്ങളെ നന്മയിലേയ്‌ക്ക് നയിയ്‌ക്കുകയും ചെയ്‌തിരുന്നു.
കഥപ്രസംഗം പോലെ തന്നെ, ഉല്‍സവ പറമ്പുകളെ നേരം വെളുപ്പിച്ചിരുന്ന ഒരു ഐറ്റമാണ` ബാലൈ.ഒരു പക്ഷേ കഥാപ്രസംഗം പ്രബലമാകുംമുമ്പുതന്നെ ബാലൈ കേരളത്തെ കീഴടക്കുകയും,കഥാപ്രസംഗത്തിനു മമ്പു തന്നെ കെട്ടടങ്ങുകയും ചെയ്‌തു.സാധാരണ നാല്പ്പത് അമ്പത് കലാകാരികള്‍/ കലാകാരമ്മാര്‍ വരെയുള്ള ബാലൈകള്‍ ഉണ്ടായിരുന്നു.പുരാണ ഇതിഹാസകഥകളായിരുന്നു പ്രധാന ഇതിവൃത്തങ്ങള്‍.ക്ലസ്സിക്കലും നടോടി നൃത്തത്തിന്‍റെയും ഒരു സമുന്വയമായിരുന്നു ബാലൈകള്‍.കൊല്ലം പട്ടണവും പരിസരപ്രദേശങ്ങളും ഒരുകാലത്ത് ബാലൈ ഗ്രൂപ്പുകളുടെ കേന്ദ്രമായിരുന്നു.വലിയ ബസ്സുകളില്‍ ബാലൈ ട്രൂപ്സ് ഉല്‍സവ പറമ്പുകളില്‍ വന്നിറങ്ങുമ്പോള്‍ തന്നെ ആരാദനയോടെ ചെറുപ്പക്കാര്‍ ചുറ്റും കൂടുമായിരുന്നു.ഒരു പക്ഷേ ഇന്നത്തെ ഒരു സിനിമാനടിയ്‌ക്കു കിട്ടുന്നതിനെക്കാല്‍ കുടുതല്‍ ആരാധന.
ഇതുപോലെ അന്യം നിന്നു പോയ ഒരു സുന്ദരകലയാണ` സര്‍ക്കസ്.വടക്കന്‍ മലബാറിലെ തലശ്ശേരി, കണ്ണൂര്‍ , തുടങ്ങിയ സ്ഥലങ്ങളാണ` സര്‍ക്കസ്സിന്‍റെ ഈറ്റില്ലങ്ങള്‍.സര്‍ക്കസ്സ വളരെ ഓര്‍ഗനൈസ് ആയ ഒരു കൂട്ടയായ പ്രവര്‍ത്തനമാണ`.കുഞ്ഞു നാളൈലേ സര്‍ക്കസ് കൂടാരത്തില്‍ എത്തപ്പെട്ട് സര്‍ക്കസ്സു പഠിച്ച് വളര്‍ന്നു വലുതായി, കുടുംബമായി,സര്‍ക്കസ്സില്‍ തന്നെ ജീവിയ്‌ക്കുന്നവര്‍.ഇന്ധ്യ ഒട്ടാകയും ചിലപ്പോള്‍ ഇന്ധ്യയ്‌ക്കു വെളിയിലും ഈ വലിയ സര്‍ക്കസ്സു കുടുംബങ്ങള്‍ ചുറ്റി നടന്നു.കമലാ സര്‍ക്കസ്സ്, ഗ്രേറ്റ് ഓറിയന്‍റ്, ജമിനി സര്‍ക്കസ്,ഭാരത് സര്‍ക്കസ് തുടങ്ങിയവ അന്ന് ലോകപ്രസിദ്ധങ്ങളായ സര്‍ക്കസ്സു ഗ്രൂപ്പുകളായിരുന്നു. ഇത്തരം സര്‍ക്കസ്സില്‍ മനുഷ്യരേട് ഒപ്പം ധാരളം മൃഗങ്ങളും ഒരു വീട്ടിലെന്ന പോലെ താമസിച്ചിരുന്നു.പിന്നെ നിയമങ്ങളിലും സാമൂഹിക മാറ്റങ്ങളിലും പൊട്ട് സര്‍ക്കസ് ഒലിച്ചുപോയി. (തുടരും)
Tuesday, June 05, 2007
മാറുന്ന മലയാളി 1960 മുതല്‍ (സീന്‍ 2)
ഇപ്പോള്‍ കേരളത്തില്‍ ആരും നെല്‍കൃഷി സന്തോഷത്തോടെ ചെയ്യില്ലല്ലോ? -അതിനുപ്രധാനകാരണം നെല്‍കൃഷി നഷ്ഠമായതുകൊണ്ടുമാത്രമല്ല.നെല്‍കൃഷി ചെയ്യാന്‍ വേണ്ട പണിക്കാരേ കിട്ടാത്തതുകൊണ്ടും കൂടിയാണ` എന്നാല്‍ പത്തിരുപതു കൊല്ലം മുമ്പ് വരെ കാര്യങ്ങള്‍ ഇങ്ങനെ അല്ലാതിരുന്നു.അന്ന് വയലായ വയലുകള്‍ മുഴുവന്‍ കൃഷിചെയ്‌തിരുന്നു.ഇരിപ്പു,മുപ്പൂ എന്നിങ്ങനെ ജലത്തിന്‍റെ ലഭ്യത അനുസരിച്ച്.പോരാത്തതിന` ചില സ്ഥലങ്ങളില്‍ കരനെല്ലും കൃഷിചെയ്‌തിരുന്നു.വയലുകളല്ലാത്ത നിരന്ന കരഭൂമിയില്‍ ചിലപ്രത്യേകയിനം നെല്‍ വിത്തുകള്‍ നട്ടാല്‍ നല്ല വിള കിട്ടുമായിരുന്നു.
നെല്‍കൃഷിയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വേണ്ടത് വയല്‍ കൊയ്യുമ്പോള്‍ ആണല്ലോ.ഇപ്പോള്‍ എങ്ങനെയെങ്കിലും കൃഷി ഇറക്കിയാലും വയല്‍ കൊയ്യാറാകുമ്പോള്‍ അത്രയും ആള്‍ക്കാരെ കിട്ടാതെ കര്‍ഷകന്‍ കിടന്നോടുന്ന കാഴ്ചയാണ`കാണുക. പണ്ട് ഇങ്ങനെ ഒന്നും ഉണ്ടാകാറില്ലായിരുന്നു.പാടത്ത് അതിരാവിലെ തന്നെ കൊയ്‌ത്തുകാര്‍ ഒത്തുകൂടുമായിരുന്നു.വളരെ വളരെ ആള്‍ക്കാര്‍.കൊയ്ത്തു കുലി നെല്ലായിട്ടു മാത്രം.പത്തു പറ നെല്ലിന് ആദ്യ കാലത്തെല്ലാം ഒരു പറ നെല്ലായിരുന്നു കൂലി.അങ്ങനെ മൊത്തം കിട്ടുന്ന കൂലി- ഇതിനെ പതം എന്ന് പറയുമായിരുന്നു. എല്ലാവരും ആളെണ്ണി തുല്യമായി വീതം വച്ച് എടുക്കുമായിരുന്നു. ചിലപ്പോള്‍ ആണുങ്ങള്‍ക്ക് അല്പം കൂടുതല്‍ കൂലി പെണ്ണുങ്ങള്‍ സഹിച്ചങ്ങു കൊടുക്കുമായിരുന്നു. കൊയ്‌ത്തുകാലത്ത് മിയ്‌ക്കപ്പോഴും സന്ധ്യ ആകുമ്പോഴായിരിയ്‌ക്കും കൊയ്ത്തു ജോലി കഴിയുന്നത്.ഇങ്ങനെ കൊയ്ത്തുകഴിഞ്ഞ് ധാരളം പെണ്ണുങ്ങള്‍ വരിവരിയായി നെല്ല് കൂലിയായി വാങ്ങി തലയില്‍ കെട്ടിവച്ച് വീട്ടിലേയ്‌ക്കു പോകുന്ന കാഴ്ച അന്ന് ഗ്രാമ കേരളത്തിന്‍റെ ഒരു ഭാഗമായിരുന്നു.പോകുന്ന വഴി തോട് ,പുഴ, കുളം മുതലായ സ്ഥലങ്ങളില്‍ ഒരുമിച്ച് ഇറങ്ങി അവര്‍ കുളിയ്‌ക്കുകയും ചെയ്യുമായിരുന്നു.
നെല്ലു മായി ബന്ധപ്പെട്ട മറ്റൊരു കാഴ്ച വയ്‌ക്കോല്‍ അടിയാണ`.മെതിച്ച കറ്റ ഏകദേശം ഒരാഴ്ച അടുക്കി വയ്‌ക്കും, ഇതിനെ തുറു എന്നു പറയും. മുറ്റത്തോ നെല്‍ക്കളത്തിലോ വച്ചിരിയ്‌ക്കുന്ന ഈ തുറുവില്‍ നിന്നും ഒരാഴ്ച ആകുമ്പോള്‍ കറ്റ സ്വയം പുഴുങ്ങി ആവി വരാന്‍ തുടങ്ങും. ഈ കറ്റകളെ പെണ്ണുങ്ങള്‍ കാലുകൊണ്ടു ചവിട്ടിയോ, അല്ലങ്കില്‍ നീണ്ട ഒരു കമ്പുകൊണ്ട് അടിച്ചോ അതില്‍ ഇരിയ്‌ക്കുന്ന നെല്ല് മാറ്റിയെടുക്കുന്നു.ഈ നെല്ല് ആദ്യം അടിച്ചപ്പോള്‍ കറ്റയില്‍ നിന്നും ഉര്‍ന്ന് വരാത്ത പതരും കുറച്ചു നെല്ലു മാത്രമാണന്ന് ഓര്‍ക്കണം. ഇങ്ങനെ വയ്‌ക്കോലില്‍ നിന്നും ഊര്‍ത്തെടുക്കുന്ന നെല്ല് പാറ്റി അതിലേ ചണ്ടും പതരും വേര്‍തിരിച്ച്, നെല്ലു മാത്രം ഒരോരുത്തരും കൂട്ടിവയ്‌ക്കുന്നു.ഇതില്‍ നിന്നും പകുതി ഉടമസ്ഥനും പകുതി പണിക്കാര്‍ക്കും, അതായിരുന്നു കൂലി നിയമം.അന്ന് നെല്ലിനും അരിയ്‌ക്കും നല്ല വിലയള്ളതും സാധാരണ ജനങ്ങള്‍ വളരെ ദരിദ്രരായിരുന്നതും തുടര്‍ച്ചയായി പണിയില്ലാത്തതുമായിരുന്നു ഇതിനെല്ലാം കാരണം.ഇതിനെക്കാള്‍ പരിതാപകരമായ ഒരു കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്. ചില വയലുകള്‍ ഉടമസ്ഥന്‍റെ വീട്ടില്‍ നിന്നും കുറേ അകല ആയിരിയ്‌ക്കും, കൊയ്യുന്ന കറ്റകള്‍ ചുമന്ന് അവിടെ കൊണ്ടുപോകണം, പോകുന്ന വഴി കതിര്‍ കുലകള്‍ ഒടിഞ്ഞ് താഴെ വീഴും ,കൊയ്‌തു കഴിഞ്ഞ വയലിലും കുറേ നെല്‍ കുലകളും നെല്‍മണികളും കിടക്കുന്നുണ്ടാകും, പണിയ്‌ക്കു പോകാന്‍ കഴിയാത്ത വൃദ്ധരായ പഴയ ചില പണിക്കാര്‍ വളരെ പണിപ്പെട്ട് ഈ നെല്‍ മണികള്‍ പുറക്കിയെടുക്കുമായിരുന്നു. മഹാഭാരതത്തില്‍ പറഞ്ഞിട്ടുള്ള ഉതിര്‍ മണികള്‍ പുറക്കി ജീവിയ്‌ക്കുന്ന കുടുംബം പോലെ. ഞാന്‍ കണ്ടിട്ടുള്ള ജീവിതോപാദികളായ ജോലികളില്‍ ഏറ്റവും സത്യസന്ധവും , നിരഹങ്കാരവും,പാവങ്ങളില്‍ പാവവും ആയ രീതി ഈ ഉതിര്‍ മണി പുറക്കലാണ`.കിളികളെ പോലെ, പാടത്ത് ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ച നെല്‍മണികള്‍ പുറക്കിയെടുക്കുന്ന ജോലി.ഇന്ന് കേരളം വളരെ ഉയര്‍ന്നിരിയ്‌ക്കുന്നു. പാടത്തെ പണിയ്‌ക്ക് ആരും പോകാതെ തന്നെ ആയി.തീരെ പാവങ്ങള്‍ പോലും വളരെ നല്ല ജീവിതം നയിയ്‌ക്കുന്നു.സന്തോഷം തരുന്ന കാര്യമാണ`.
(തുടരും)
നെല്‍കൃഷിയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വേണ്ടത് വയല്‍ കൊയ്യുമ്പോള്‍ ആണല്ലോ.ഇപ്പോള്‍ എങ്ങനെയെങ്കിലും കൃഷി ഇറക്കിയാലും വയല്‍ കൊയ്യാറാകുമ്പോള്‍ അത്രയും ആള്‍ക്കാരെ കിട്ടാതെ കര്‍ഷകന്‍ കിടന്നോടുന്ന കാഴ്ചയാണ`കാണുക. പണ്ട് ഇങ്ങനെ ഒന്നും ഉണ്ടാകാറില്ലായിരുന്നു.പാടത്ത് അതിരാവിലെ തന്നെ കൊയ്‌ത്തുകാര്‍ ഒത്തുകൂടുമായിരുന്നു.വളരെ വളരെ ആള്‍ക്കാര്‍.കൊയ്ത്തു കുലി നെല്ലായിട്ടു മാത്രം.പത്തു പറ നെല്ലിന് ആദ്യ കാലത്തെല്ലാം ഒരു പറ നെല്ലായിരുന്നു കൂലി.അങ്ങനെ മൊത്തം കിട്ടുന്ന കൂലി- ഇതിനെ പതം എന്ന് പറയുമായിരുന്നു. എല്ലാവരും ആളെണ്ണി തുല്യമായി വീതം വച്ച് എടുക്കുമായിരുന്നു. ചിലപ്പോള്‍ ആണുങ്ങള്‍ക്ക് അല്പം കൂടുതല്‍ കൂലി പെണ്ണുങ്ങള്‍ സഹിച്ചങ്ങു കൊടുക്കുമായിരുന്നു. കൊയ്‌ത്തുകാലത്ത് മിയ്‌ക്കപ്പോഴും സന്ധ്യ ആകുമ്പോഴായിരിയ്‌ക്കും കൊയ്ത്തു ജോലി കഴിയുന്നത്.ഇങ്ങനെ കൊയ്ത്തുകഴിഞ്ഞ് ധാരളം പെണ്ണുങ്ങള്‍ വരിവരിയായി നെല്ല് കൂലിയായി വാങ്ങി തലയില്‍ കെട്ടിവച്ച് വീട്ടിലേയ്‌ക്കു പോകുന്ന കാഴ്ച അന്ന് ഗ്രാമ കേരളത്തിന്‍റെ ഒരു ഭാഗമായിരുന്നു.പോകുന്ന വഴി തോട് ,പുഴ, കുളം മുതലായ സ്ഥലങ്ങളില്‍ ഒരുമിച്ച് ഇറങ്ങി അവര്‍ കുളിയ്‌ക്കുകയും ചെയ്യുമായിരുന്നു.
നെല്ലു മായി ബന്ധപ്പെട്ട മറ്റൊരു കാഴ്ച വയ്‌ക്കോല്‍ അടിയാണ`.മെതിച്ച കറ്റ ഏകദേശം ഒരാഴ്ച അടുക്കി വയ്‌ക്കും, ഇതിനെ തുറു എന്നു പറയും. മുറ്റത്തോ നെല്‍ക്കളത്തിലോ വച്ചിരിയ്‌ക്കുന്ന ഈ തുറുവില്‍ നിന്നും ഒരാഴ്ച ആകുമ്പോള്‍ കറ്റ സ്വയം പുഴുങ്ങി ആവി വരാന്‍ തുടങ്ങും. ഈ കറ്റകളെ പെണ്ണുങ്ങള്‍ കാലുകൊണ്ടു ചവിട്ടിയോ, അല്ലങ്കില്‍ നീണ്ട ഒരു കമ്പുകൊണ്ട് അടിച്ചോ അതില്‍ ഇരിയ്‌ക്കുന്ന നെല്ല് മാറ്റിയെടുക്കുന്നു.ഈ നെല്ല് ആദ്യം അടിച്ചപ്പോള്‍ കറ്റയില്‍ നിന്നും ഉര്‍ന്ന് വരാത്ത പതരും കുറച്ചു നെല്ലു മാത്രമാണന്ന് ഓര്‍ക്കണം. ഇങ്ങനെ വയ്‌ക്കോലില്‍ നിന്നും ഊര്‍ത്തെടുക്കുന്ന നെല്ല് പാറ്റി അതിലേ ചണ്ടും പതരും വേര്‍തിരിച്ച്, നെല്ലു മാത്രം ഒരോരുത്തരും കൂട്ടിവയ്‌ക്കുന്നു.ഇതില്‍ നിന്നും പകുതി ഉടമസ്ഥനും പകുതി പണിക്കാര്‍ക്കും, അതായിരുന്നു കൂലി നിയമം.അന്ന് നെല്ലിനും അരിയ്‌ക്കും നല്ല വിലയള്ളതും സാധാരണ ജനങ്ങള്‍ വളരെ ദരിദ്രരായിരുന്നതും തുടര്‍ച്ചയായി പണിയില്ലാത്തതുമായിരുന്നു ഇതിനെല്ലാം കാരണം.ഇതിനെക്കാള്‍ പരിതാപകരമായ ഒരു കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്. ചില വയലുകള്‍ ഉടമസ്ഥന്‍റെ വീട്ടില്‍ നിന്നും കുറേ അകല ആയിരിയ്‌ക്കും, കൊയ്യുന്ന കറ്റകള്‍ ചുമന്ന് അവിടെ കൊണ്ടുപോകണം, പോകുന്ന വഴി കതിര്‍ കുലകള്‍ ഒടിഞ്ഞ് താഴെ വീഴും ,കൊയ്‌തു കഴിഞ്ഞ വയലിലും കുറേ നെല്‍ കുലകളും നെല്‍മണികളും കിടക്കുന്നുണ്ടാകും, പണിയ്‌ക്കു പോകാന്‍ കഴിയാത്ത വൃദ്ധരായ പഴയ ചില പണിക്കാര്‍ വളരെ പണിപ്പെട്ട് ഈ നെല്‍ മണികള്‍ പുറക്കിയെടുക്കുമായിരുന്നു. മഹാഭാരതത്തില്‍ പറഞ്ഞിട്ടുള്ള ഉതിര്‍ മണികള്‍ പുറക്കി ജീവിയ്‌ക്കുന്ന കുടുംബം പോലെ. ഞാന്‍ കണ്ടിട്ടുള്ള ജീവിതോപാദികളായ ജോലികളില്‍ ഏറ്റവും സത്യസന്ധവും , നിരഹങ്കാരവും,പാവങ്ങളില്‍ പാവവും ആയ രീതി ഈ ഉതിര്‍ മണി പുറക്കലാണ`.കിളികളെ പോലെ, പാടത്ത് ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ച നെല്‍മണികള്‍ പുറക്കിയെടുക്കുന്ന ജോലി.ഇന്ന് കേരളം വളരെ ഉയര്‍ന്നിരിയ്‌ക്കുന്നു. പാടത്തെ പണിയ്‌ക്ക് ആരും പോകാതെ തന്നെ ആയി.തീരെ പാവങ്ങള്‍ പോലും വളരെ നല്ല ജീവിതം നയിയ്‌ക്കുന്നു.സന്തോഷം തരുന്ന കാര്യമാണ`.
(തുടരും)
Sunday, June 03, 2007
മാറുന്ന മലയാളി 1960 മുതല്‍ (സീന്‍ ഒന്ന്)
മലയാളിയുടെ വേഷ വിധാനത്തില്‍ വന്ന മാറ്റം. 1960 കള്‍ തൊട്ട് ഇങ്ങോട്ട് നോക്കിയാല്‍ രസകരമായിരിയ്‌ക്കും. അന്ന് മിക്കവാറും ആണുങ്ങള്‍ വെള്ള മുണ്ടും വെള്ള ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്.വയസ്സായ പുരുഷന്മാര്‍ ഷര്‍ട്ട് ധരിച്ചിരുന്നില്ല.വെള്ള മുണ്ടുമാത്രം ധരിച്ചിരുന്നു.മിയ്‌ക്ക ആള്‍ക്കാരും ചെരുപ്പു ധരിച്ചിരുന്നില്ല.കവി ഭാവനയിലെ നഗ്നപാദര്‍.കാതില്‍ കടുക്കന്‍ അണിഞ്ഞ ധാരളം വയസ്സമ്മാര്‍ ഉണ്ടായിരുന്നു.ആണ്‍കുട്ടികള്‍ ഹാഫ് നിക്കര്‍ ധരിച്ചിരുന്നു.ഫുള്‍ പാന്‍റിട്ട കുട്ടികളെ കണ്ടാല്‍ സര്‍ക്കസ്സില്‍ നിന്നും വന്ന കോമാളിയെ പോലെ നോക്കുമായിരുന്നു.ആണുങ്ങളുടെ ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഷര്‍ട്ടിന്‍റെ ഒരു പാളിയില്‍ വച്ചു പിടിപ്പിയ്‌ക്കുന്നതിനു പകരം, രണ്ടു പാളിയിലും ഒരോ ദ്വാരമിട്ട് രണ്ടുകൂടിചേര്‍ത്ത് കുടുക്കുന്ന ഒന്നായിരുന്നു.സ്ത്രീകളുടെ ബ്ലൗസ്സില്‍ ഇപ്പോള്ളുള്ള ഹൂക്കിനു പകരം പ്രസ്സ് ബട്ടന്‍ ആയിരുന്നു.സ്ത്രീകളും നല്ലൊരു വിഭാഗം ചെരിപ്പു ധരിച്ചിരുന്നില്ല. ആണ്ണും പെണ്ണും തലയില്‍ എണ്ണ തേച്ചിരുന്നു.ചെറുപ്പക്കാരായ സ്ത്രീകള്‍ തലമുടി നീട്ടി ചീകി പുറകിലോട്ട് ഇട്ടിരുന്നു.ഹിന്ദുക്കള്‍ ചന്ദനം ഇടുന്നത് ഒരു ഭാഷനായിരുന്നു. സ്ത്രീകള്‍ സിന്ദൂരം തൊട്ടിരുന്നു.സിന്ദൂരം വായ്‌വട്ടം കുറഞ്ഞ ഒരു കുപ്പിയില്‍ ആക്കി ആ കുപ്പി നെറ്റിയില്‍ ചേര്‍ത്തു വച്ച് മുകളിലോട്ടു മലര്‍ന്ന് വീണ്ടും മുമ്പോട്ട് ആഞ്ഞ് കുപ്പിമാറ്റുമ്പോള്‍ കുപ്പിയുടെ വായ്‌വട്ടത്തിന്‍റെ ആകൃതിയില്‍ ഒരു വട്ടപൊട്ട് നെറ്റിയില്‍ കിട്ടും.വാച്ചുള്ളവര്‍ വിരളം. ഉള്ളവര്‍ കൂടെ കൂടെ അതു` ഊരി തിരികികൊണ്ടിരിയ്‌ക്കും, കീയ കൊടുക്കുക എന്നു പറയും. ചെറുപ്പക്കാരുടെ പാദ രക്ഷ പ്രധാനമായും സില്‍പ്പര്‍ എന്ന ചപ്പല്‍ ആയിരുന്നു.പിന്നെ ചെറുപ്പക്കാര്‍ വെള്ള മുണ്ടില്‍ നിന്നും പരിണാമം ബാധിച്ച് കൈലിയിലേയ്‌ക്കുമാറി. കുറുകെ ബാറുകളായി വരയുള്ള ഒരു തരം കൈലികളായിരുന്നു. സ്ത്രീകളും വീട്ടിലെല്ലാം നില്‍ക്കുമ്പോള്‍ അതുതന്നെ ധരിച്ചു.കുടെ അവര്‍ ജംബര്‍ അല്ലങ്കില്‍ ബ്ലൗസ് എന്ന ഇറുകിയ കവചവും ധരിച്ചു.ആ സമയങ്ങളില്‍ ഇറങ്ങിയ മലയാള സിനിമയില്‍ എല്ലാം നിങ്ങള്‍ ക്ക് ഇതു കാണാം. ചിലര്‍ ഈ കവചത്തിന്‍റെ മുകളില്‍ വെളുത്ത ഒരു തോര്‍ത്ത് ശതമാനം പോലെ ഇടുമായിരുന്നു. ആണുങ്ങള്‍ വീട്ടില്‍ നില്‍ക്കുമ്പോഴും പുറത്തു പണിയെടുക്കുമ്പോഴും ഷര്‍ട്ടേ ഇടില്ലായിരുന്നു. ഇന്നത്തെ ഷഡ്ഡി അന്നു കണ്ടു പിടിച്ചിരുന്നില്ല, പകരം വരയുള്ള വള്ളിയുള്ള അണ്ടര്‍ വെയര്‍ ആയിരുന്നു.സൈക്കിള്‍ വളരെ പ്രസ്റ്റീജസ് ആയ വഹനമായിരുന്നു. സ്കൂട്ടര്‍ ഡോക്ടര്‍, ഇഞ്ചിനീയര്‍മ്മാര്‍ മുതലായവരാണ` അന്ന് ഓഫീസ്സില്‍ പോകാന്‍ ഉപയോഗിച്ചിരുന്നത്. കാര്‍ അന്ന് അംബാസ്സഡര്‍ മാത്രം,അത് ടാക്സിയായി മാത്രം ഉപയോഗിച്ചിരുന്നു.സ്വന്തം കാര്‍ വാങ്ങുന്നവരും സ്വന്തം ഓട്ടം കഴിഞ്ഞ് ബാക്കി സമയം ടാക്സിയായി വിട്ടിരുന്നു.കൈലി മുണ്ടില്‍ നിന്നും പെട്ടന്ന് ലുങ്കി എന്ന ഒരു കളങ്കാരി സാധനത്തിലേയ്‌ക്ക് കേരളം പൊട്ടന്നു മാറി.അത് ഒരു യുഗം തന്നെ ആയിരുന്നു. ലുങ്കിയുഗം,രാത്രി ബസ്സില്‍ പോകുന്നവര്‍ കൂടി ബസ്സില്‍ വച്ച് ഉടുത്തിരുന്ന മുണ്ട് അല്ലെങ്കില്‍ പാന്‍റ് ഊരി മാറ്റി ലുങ്കിയുടുത്ത് സ്വസ്ത്തമായി എന്നു വിചാരിച്ചിരുന്ന് സിഗരടറ്റു വലിയ്‌ക്കുന്ന ഒരു കാലഘട്ടം.രാത്രി എന്തായാലും ലുങ്കിധാരികളെ മാത്രമേ തിരുവന്തപുരം പോലുള്ള പട്ടണങ്ങളില്‍ കണ്ടിരുന്നുള്ളു. സെക്കന്‍റ് ഷോയ്‌ക്ക് ലുങ്കിയുടുക്കാതെ ഒരു ചെറുപ്പക്കാരനു പോകുന്ന കാര്യം ആലോചിയ്‌ക്കാന്‍ കൂടി അന്നു കഴിയുമായിരുന്നില്ല. ലുങ്കിയും ഷര്‍ട്ടും പിന്നെ ഒരു തോര്‍ത്തും, കാലില്‍ സില്‍പ്പറും- അതായിരുന്നു ചെറുപ്പക്കാരയ ആണുങ്ങളുടെ ട്രയിഡു വേഷം.പെണ്‍ കുട്ടികള്‍ക്ക് പാവട നീണ്ട ബ്ലൗസ്- പെണ്‍കുട്ടികള്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍ പാവടയും ഷര്‍ട്ടുമായിരുന്നു, ഒരു സാധ പെണ്‍കുട്ടിയുടെ പ്രധാന ഹോബി മലയാളമനോരമ ആഴ്ചപ്പതിപ്പിലെ നീണ്ട കഥകള്‍ വായ്ച്ചു ചര്‍ച്ചചെയ്യുക എന്നതായിരുന്നു.(തുടരും)
Saturday, June 02, 2007
മഴയത്ത് റോഡിലൂടെയുള്ള യാത്ര
കേരളത്തില്‍ മഴതുടങ്ങി,മഴയത്ത് യാത്ര ചെയ്യാന്‍ നല്ല രസമാണ`, ചൂടില്ല, ഇടയ്‌ക്കിടെ നല്ല ചൂടുള്ള ചായയും കുടിയ്‌ക്കാം.പക്ഷേ റോഡു മുഴുവന്‍ ചെളിയാകകൊണ്ട് കാല` തറയില്‍ വച്ചുള്ള ഒരേര്‍പ്പാടും പറ്റില്ല.പോരാത്തതിന` ഇപ്പോള്‍ എലിപ്പനിയും, എലിപ്പനി കെട്ടികിടക്കുന്ന മലിന വെള്ളത്തില്‍ ചവിട്ടുന്നതുകൊണ്ടും വരാം.അപ്പോല്‍ പിന്നെ യാത്ര ആസ്വദിയ്‌ക്കണമെങ്കില്‍ വണ്ടിയില്‍ പോകുക തന്നെ.പബ്‌ളിക് വണ്ടിയില്‍ പോയാലും ശരിയാകില്ല.കുത്തിനിറച്ച് എങ്ങും നിറുത്താതെയും കാണേണ്ടതു കാണാതെ അങ്ങു പൊയ്‌ക്കളയും.പിന്നെ സ്വന്തം കാറോ , കാറില്ലങ്കില്‍ മിനിമം ഒരു ടൂവീലറോ വേണം.അതോടിയ്‌ക്കമ്പോഴാണു സൂക്ഷിയ്‌ക്കേണ്ടത്, ഏറ്റവും കൂടുതല്‍ റോഡപകടം പറ്റുന്നത് മഴക്കാലത്താണ`.എപ്പോഴും റോഡിനു കുറുകെ ആരും കണ്ണും അടച്ച് എടുത്തു ചാടിത്തരും അതാണ` കാല്‍നടയാത്രക്കാര്‍.ഭ്രാന്തന്മാര്‍ ഓടിയ്‌ക്കുന്നതാണ` പ്രൈവറ്റ്,കെ.എസ്.ആര്‍.റ്റി.സി. ബസ്സുകളില്‍ പലതും . പാലവും വളവുകളും അവര്‍ക്ക് അവരേ ഡ്രൈവിംഗ് പഠിപ്പിച്ച ആശാന്‍ ഓവര്‍ ടേക്ക് ചെയ്യാനുള്ള സ്ഥല മായാണ` പറഞ്ഞുകൊടുത്തിട്ടുള്ളത്. പിന്നെ ടൂ വിലറോ ചെറിയ കാറേ ഓടിച്ചു നമ്മള്‍ അങ്ങനെ മഴയെക്ക ആസ്വതിച്ചു പോകയായിരിയ്‌ക്കും, അപ്പോഴാണ` നമ്മുടെ പുറകെ വരുന്ന പ്രൈവറ്റു ബസ്സ് , ചെവി പൊട്ടുന്ന ഒരു ഹോണ്‍ മുഴക്കി നമ്മളെ ഒതുക്കി ടാറില്‍ നിന്നും വെളിയില്‍ ചാടിച്ച് മുമ്പില്‍ കയറി ഒറ്റ ചവിട്ട്, ആളിനെ ഇറക്കാനോ കയറ്റാനോ ആയി നിറുത്തുന്നത്.അപ്പോള്‍ അസ്തികൂടം പോലെ ഒന്നോ രണ്ടോ കിളിക്കള്‍ ബസ്സിന്‍റെ വാതലില്‍ തൂങ്ങിക്കിടന്ന് നിങ്ങളെ നോക്കി പല്ലിളിച്ചു , ഒരു കൈകൊണ്ട് പറക്കുന്നതുപോലെ കാണിയ്‌ക്കുകയും ചെയ്യും.അവമ്മാര്‍ എന്താണാവോ ഈ പറക്കുന്നതുപോലെ കൈ കാണിയ്‌ക്കുന്നതു കൊണ്ട് ഉദ്ദേശിയ്‌ക്കുന്നത്. ആ അവസ്ഥയില്‍ നമ്മള്‍ എങ്ങനെയെങ്കിലും അവന്‍റെ വണ്ടിയുടെ പുറകില്‍ ഇടിയ്‌ക്കാതെ രക്ഷപ്പെട്ട് വീണ്ടും യാത്ര തുടര്‍ന്നാല്‍ , ദാ വീണ്ടും അവന്‍ മരണപ്പാച്ചില്‍ പാഞ്ഞ` പഴയ്തുപോലെ നമ്മളെ പേടിപ്പിച്ച് ടാറിനുവെളിയില്‍ ചാടിച്ച് വീണ്ടും മുമ്പില്‍ കയറ്റി പല്ലിളിച്ചു നിറുത്തും.ഈ കളി ചിലപ്പോള്‍ കിലോമീറ്ററുകളോളം തുടരണം.അങ്ങനെ പുറത്തിറങ്ങി ഒന്നു മഴ ആസ്വദിയ്‌ക്കാമെന്നു വച്ചാലും നടക്കില്ല മോനെ ദിനേശാ.
Friday, June 01, 2007
ഹൈവേ സ്വപ്‌നം
കേരളത്തില്‍ കെട്ടിടനിര്‍മ്മാണ നിയമങ്ങള്‍ മാറാന്‍ പോവുകയാണ`.കേരളത്തിലെ നാഷണല്‍ ഹൈവേയില്‍ കൂടി സഞ്ചരൈയ്‌ക്കുന്നവര്‍ക്കറിയാം ,കേരളത്തില്‍ ഗ്രാമങ്ങള്‍ ഇല്ല.തുടര്‍ച്ചയായ ഒരു വലിയ പട്ടണമാണ് കേരളം, പ്രത്യേകിച്ചും തെക്കന്‍ പ്രദേശങ്ങള്‍.നഷണല്‍ ഹൈവേ,മറ്റു മെയിന്‍ റോഡുകള്‍ തുടങ്ങിയ വയുടെ രണ്ടു വശത്തും താമസിയ്‌ക്കാന്‍ വേണ്ട വീടുകള്‍ വയ്‌ക്കാതിരിയ്‌ക്കുന്നതായിരിയ്‌ക്കും ഭാവില്‍ നല്ലത്.വീടുകളും കടകളുമെല്ലാം അകത്ത് ഇട റോഡുകള്‍ വെട്ടി അവിടെ മാത്രം.തിരക്കുള്ള നാഷണല്‍ ഹൈ/ മൈയിന്‍ റോഡിന്‍റെ രണ്ടു വശങ്ങളിലും തിരുവന്തപുരത്തു മരിച്ചീനിയും,കൊല്ലം ആലപ്പുഴ ഭാഗങ്ങളില്‍ തെങ്ങൂം,കോട്ടയത്ത് റബ്ബറും നിര്‍ബന്ധമായും വച്ചുപിടിപ്പിയ്‌ക്കണം. ഇടയ്‌ക്കുവേണമെങ്കില്‍ പെട്രോള്‍ ബങ്കുകളും, വര്‍ക്‌ഷോപ്പുകളും ആകാം.ഒരു നീണ്ട പട്ടണത്തിനു` അകത്തുകൂടി ഒരു ഹൈവേ പോയാല്‍ ഒന്നുകില്‍ ഹൈവേയില്‍ വാഹനങ്ങള്‍ വേഗത കുറച്ചുപോകണം, അപ്പോള്‍ അതു ഹൈവേ അല്ലാതായി തീരും അല്ലങ്കില്‍ ഇപ്പോള്‍ കാണുന്ന പോലുള്ള അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിയ്‌ക്കും.
Subscribe to:
Posts (Atom)