Friday, June 15, 2012

എത്ര വായിച്ചാലും മതിവരാത്ത പിന്നിട് എന്തേലും  എഴുതുവാന്‍ വേണ്ടി എഴുതി തുടങി വായനയും എഴുത്തും ജീവിതത്നിന്റെ ഒരു ഭാഗം ആക്കി മാറ്റിയ ഒരാളിന്റെ കൂടെ ജീവിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യം ആയി കരുതുന്നു

Sunday, September 02, 2007

ഒരു തമാശക്കഥ

പണ്ട് ഒരിയ്‌ക്കല്‍ നടന്ന ഒരു കഥ യാണിത്.പറഞ്ഞ് പറഞ്ഞ് എന്‍റേ ചെവിയിലും എത്തി, ഞാന്‍ ഇപ്പോള്‍ നിങ്ങളോട് പറയുന്നു.

ഒരിയ്‌ക്കല്‍ ഒരു വയസ്സായ സ്ത്രീ ആലപ്പുഴനിന്നും ബസ്സില്‍ കയറി ,തിരുവ്വന്തോരത്തേയ്‌ക്ക് ടിയ്‌ക്കറ്റെടുത്തു.ഒരു കാല്‍ മണിയ്ക്കൂര്‍ കഴിഞ്ഞപ്പോള്‍ കണ്ട്‌ക്റ്ററോട് ചോദിച്ചു- അപ്പി തിരുവ്വന്തോരം മെഡിയ്‌ക്കല്‍ കോളേജ് എത്താറയോ?-

-അതിന്‌ ഇനിം ഒത്തിരി ഒത്തിരി പോണം- അവിടെ ഇരുന്നോളു മെഡിയ്‌ക്കല്‍ കോളേജ് എത്തമ്പോള്‍ പറയാം- കണ്ടക്റ്റര്‍ സാര്‍ മൊഴിഞ്ഞു.


പിന്നെയും കാല്‍ മണിയ്‌ക്കൂര്‍ കഴിഞ്ഞപ്പോള്‍ അമ്മച്ചി ചോദിച്ചു- മോനെ തിരുവ്വന്ത്വരം മെഡിയ്‌ക്കല്‍ കോളേജ് എത്തിയോ-- ഇല്ലമ്മച്ചി അതിന` ഇനി‌ം സമയം എടുക്കും.- അവിടെ അടങ്ങിയിരിയ്‌ക്ക് എത്തുമ്പോള്‍ പറയാം.- ഇപ്രാവശ്യം കണ്ട്ക്റ്റ്ര്‍ സാര്‍ അല്പം ചൂടായി പറഞ്ഞു.


കൊല്ലം കഴിഞ്ഞപ്പോള്‍ വീണ്ടും അമ്മച്ചി ചോദ്യം ആവര്‍ത്തിച്ചു. കണ്ടകറ്റര്‍ക്കും അടുത്തിരുന്നയാത്രകാര്‍ക്കും ക്ഷമകെട്ടു.കണ്ടകറ്റര്‍ ഇപ്രാവശ്യം അമ്മച്ചിയെ ചീത്ത പറഞ്ഞു{അന്ന് തിരുന്ത്വോരത്തുള്ള കണ്ടക്ടര്‍ സാറമ്മാര്‍ ബസ്സില്‍ കയറുന്ന യാത്രക്കരെ വിരട്ടുമായിരുന്നു.ഡ്രയ്‌വര്‍ സാറമ്മാര്‍ ബസ്സ് സ്റ്റോപ്പില്‍ വണ്ടി നിറുത്തുകയോ ആളിനെ കയറ്റുകയോ ചെയ്യുമായിരിന്നില്ല, അതിന്‍റെ പരിണിത ഫലമാണ` ഇന്നത്തെ കെ.എസ്.ആര്‍.റ്റി.സിയുടെ വിജയഗാഥ.}


ഏതായാലും നമ്മുടെ അമ്മച്ചി പിന്നെ ചോദ്യം ആവര്‍ത്തിച്ചില്ല.മിണ്ടാതെ സയഡു കാഴ്ചകളും കണ്ടങ്ങിരുന്നു.ആറ്റിങ്ങള്‍ സ്റ്റാന്‍റില്‍ ധാരളം യാത്രക്കാര്‍‍ കയറുകയും തല്ഫലമായി അമ്മച്ചി നില്‍ക്കുന്നയാത്രക്കാരുടെ അകത്താകുകയും ചെയ്തു.അങ്ങനെ ബസ്സ് തിര്വാന്തരം മെഡിയ്‌ക്കല്‍ കോളജിന്‍റ അവിടെ എത്തുകയും ചെയ്തുഅവിടെ മിയ്‌ക്കയാത്രക്കാരും ഇറങ്ങി.അങ്ങനെ അമ്മച്ചി ശ്വാസം നേരെ വിട്ട് അവിടെ തന്നെ ഇരുന്നു.വണ്ടി വിട്ടുപോയി.പാളയത്ത`എത്തിയപ്പോഴാണ` നമ്മുടെ അമ്മച്ചിയെ കണ്ടകറ്റര്‍ ശ്രദ്ധിയ്‌ക്കുന്നത്.അയ്യാളുടെ തലയില്‍ കൂടി കൊള്ളിയാന്‍ മിന്നി.ഇനി എന്തു ചെയ്യും, അമ്മച്ചിരടുത്ത് മെഡിയ്‌ക്കല്‍ കോളേജ് കഴിഞ്ഞു എന്നു പറഞ്ഞാല്‍ ചിലപ്പോള്‍ അമ്മച്ചി പര്യാകി കണ്ട്കറ്ററേ കൊല്ലും അല്ലങ്കില്‍ ചിലപ്പോള്‍ അമ്മച്ചി ചങ്കുപൊട്ടി ബസ്സില്‍ തന്നെ വെടിതീരും.അപ്പോള്‍ ഇതെല്ലാം കണ്ടിരിയ്‌ക്കുന്ന സഹയാത്രക്കാര്‍ അയ്യാളെ ശരിയ്‌ക്ക് പെരുമാറിയെന്നിരിയ്‌ക്കും ,അത`ഓര്‍‌ത്ത് കണ്ടകറ്റര്‍ സാര്‍ അമ്മച്ചിരടുത്ത് ഒന്നും പറയാതെ ഡ്രയ്‌വര്‍ സാറിന്‍റെ അടുത്തു ചെന്ന് കാര്യത്തിന്‍റ അര്‍ജസി ചുരുക്കി പറഞ്ഞു കൊടുത്തു.ഡ്രവ്വര്‍ മീശപിരിച്ച് പിന്നെ പിറകിലോട്ട് തലതിരിച്ച് അമ്മച്ചിയെ നോക്കീട്ട് ആ തല അങ്ങനെ തന്നെ വച്ച് ഗിയര് കമ്പിയില്‍ രണ്ട് ആട്ടൂം , തിരു വളയം പിടിച്ച് കുറേ കറക്കും കൊടുത്തപ്പോള്‍ വണ്ടി നേരെ തിരിഞ്ഞ് വന്നതു പോലെ മെഡിയ്‌ക്കല്‍ കോളേജിലേയ്‌ക്ക് വിട്ടു.മെഡിയ്‌ക്കല്‍ കോളേജിലെയ്‌ക്ക് ആയതുകൊണ്ടും അമ്മച്ചിയുടെ കേസ് ആയതുകൊണ്ടും ആദ്യമേ വണ്ടിയില്‍ കയറിയവര്‍ സഹതാപത്തോടെ അമ്മച്ചിയെ നോക്കുകയും അതിനെക്കാള്‍ സഹതാപത്തോടെ ക്ണ്ട്കറ്റര്‍ സാറിനെയും അതിനക്കാല്‍ അതിനെക്കാല്‍ സഹതാപത്തൊടെ ഡ്രയ്‌വര്‍ സാറിനെ നോക്കുകയും പിന്നെ അതികഠിന സഹതാപത്തോടെ ബസ്സിനെയും അതിന്‍റെ തിരുവളയത്തേയും നോക്കുകയും ചെയ്തു.അപ്പോള്‍ വണ്ടീ മെഡിയ്‌ക്കല്‍ കോളജ്‌ നടയില്‍ എരച്ചു നില്‍ക്കുകയും ചെയ്തു.ഡ്രവര്‍ സാര്‍ തന്‍റെ തലതിരിച്ച് മീശ പിരിച്ചു കൊണ്ട് അമ്മച്ചിയെ നോക്കി, കൂടെ എല്ലാവരും നോക്കി, കണ്ട്കറ്റര്‍ സാര്‍ അമ്മച്ചിയുടെ അടുത്തു വന്ന് പറഞ്ഞു-

-- അമ്മച്ചി ഇതാണ` തിര്വോന്തരം മെഡിയ്ക്കല്‍ കോളേജ്.- അപ്പോള്‍ അമ്മച്ചി കുറച്ചുനേരം മെഡിയ്‌ക്കല്‍ കോളേജ് കെട്ടിടങ്ങളെ നോക്കി ഇരിന്നിട്ട് ഇങ്ങനെ പറഞ്ഞു- ആഹാ.. എത്രവല്യയകെട്ടിടങ്ങള്‍ എന്‍റെ കൊച്ചുമോള്‍ അടുത്ത കൊല്ലം ഇവിടെയാണ` പഠിയ്‌ക്കാന്‍ വരുന്നത്.-അപ്പോള്‍ ഇവിടെ ഇറങ്ങുന്നില്ലേ ആരോ ചോദിച്ചു-അപ്പോള്‍ അമ്മച്ചി ഉവാച: - ഓ എന്തിന` എന്നെ കാത്ത്‌ മോന്‍ തമ്പാന്നൂര്‍ ബസ്‌സ്റ്റാന്‍‌ന്‍റില്‍ വന്നു നില്‍ക്കും.--

Saturday, August 25, 2007

പഴയ ചില ഓണം കളികള്‍

വീണ്ടുമൊരു ഓണം കൂടി.ഓണത്തെപ്പറ്റി ചിന്തിയ്‌ക്കുമ്പോള്‍ കഴിഞ്ഞ ഓണങ്ങളില്‍ ഉണ്ടായ പലപല കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരും അതില്‍ കൂട്ടീക്കാല‌ത്ത് ഉ‌ണ്ടായ കാഴ്ചകളാണ` കൂടുതല്‍ കള്ളര്‍ഫു‌ള്‍ ആയി ഇപ്പോഴും മനസ്സില്‍ തങ്ങി നില്‍ക്കുന്നത്. അന്ന് ഞങ്ങള്‍ താമസിച്ചിരുന്നത് നെടുമന്‍‌‌ങ്ങാടിനടുള്ള ഒരു ഗ്രാമപ്രദേശത്താണ`. ടിവി ഒന്നും വന്നിട്ടില്ലാത്തതിനാല്‍ ഉച്ചയ്‌ക്ക് ഊണുകഴിഞ്ഞശേഷം സ്ത്രീകളും കട്ടികളുമെല്ലാം ഒത്തുകൂടും പുതുവസ്ത്രങ്ങള്‍ അണിഞ്ഞു`.പിന്നെ പലവിധ കളികളില്‍ ഏര്‍പ്പെടും.ഓണത്തിനു മാത്രം കാണുന്ന അത്തരം ചില കളികള്‍ താഴെകൊടുക്കുന്നു.ഇതില്‍ പല കളികളികളും ഇപ്പോള്‍ അന്യം‌നിന്നുപോയി.

നാടന്‍ പന്തുകളി:- മൂന്നു വിധം പന്തുകള്‍ അന്ന് കുട്ടികള്‍ നാട്ടില്‍ തന്നെ നിര്‍മ്മിച്ചിരുന്നു. ഒന്നു` സര്‍‌വസാധാരണമായ തെങ്ങോലയില്‍ മെടഞ്ഞ` എടുത്തത്.കുട്ടികളില്‍ ജൂനിയേര്‍സ് ആണ` ഇതിന്‍റെ ആരാധകരില്‍ കൂടുതലും.രണ്ട്`തുണിപന്ത്.തുണി വട്ടത്തിനുവെട്ടി തുന്നിക്കെട്ടി അതിനകത്ത് വീണ്ടും തുണികഷ്‌ണ‌ങ്ങള്‍ കുത്തി നിറച്ച് വായ്‌വട്ടം വീണ്ടും തുന്നിക്കെട്ടുമ്പോള്‍ ഗോളാകൃതിലുള്ള തുണിപന്തുറെഡി.മൂന്ന് നാടന്‍ റബ്ബ‌ര്‍ പന്ത്.ഒരു ബലൂണില്‍ കാറ്റുനിറയ്‌ക്കുന്നു പിന്നെ ബലൂണ്‍ പതിയെ റബ്ബര്‍‌പാലില്‍ നല്ല പോലെ മുക്കി എടുക്കം അതിനുമുകളില്‍ റബ്ബറിന്‍റെ ഒട്ടു പാല്‍ നാട ചുറ്റിയെടുക്കുന്നു.ആവശ്യത്തിന`വലുപ്പമാകുമ്പോള്‍ വീണ്ടു ഒരിയ്‌ക്കള്‍ കൂടി റബ്ബര്‍ പാല്‍ മുക്കുന്നു. ഒരുസ്ഥലത്ത് രണ്ടുമൂന്നു ദിവസം വച്ചിരിന്നാല്‍ റബ്ബര്‍‌പന്ത് റെഡി റ്റു ആകഷന്‍.രണ്ടു ടീമുകളായി പിരിഞ്ഞു` ചെന്മണ്ണു നിറഞ്ഞ റോഡിലാണു കളി.

കുട്ടിയും കൂന്തും :-ഇതിനുവേണ്ട ആയുധസാമഗ്രകള്‍ ഒരു രണ്ടടി നീളത്തിലുള്ള വടിയും പിന്നെ അര അടി (ഒരു ഉട്ട) നീളത്തിലുള്ള മറ്റൊരു ചെറുവടിയും ആകുന്നു.ചെറിയ വടി തറയില്‍ നിന്നും വലിയ വടികൊണ്ട് അടിച്ചു പൊക്കി തിരികെ തറയില്‍ വീഴും മുമ്പ് നീട്ടിആടിയ്ക്ക്കും എതിര്‍ ടീം അതു പിടിച്ചെടുക്കണം . ക്രിയ്‌ക്കറ്റിന്‍റെ ആദിരൂപം.

ശവം കളി:- കബടിയുടെ ആദിരൂപ മാകുന്നു ശവം കളി.കബടി പറഞ്ഞു കയറിവരുന്ന വനെ പിടിച്ചാല്‍ അവന്‍ കുതറി രക്‌ഷപ്പെടാന്‍ ശ്രമിയ്‌ക്കും, എതിരാളികള്‍ വളരെ നേരം അവനെ പിടിച്ചു വയ്‌ക്കും അങ്ങനെ തള്ളിയിട്ട് തറയില്‍ കിടത്തണം അവന്‍ സ്വയം ചത്തു എന്നു പറയുന്നതു വരെ , എതിരാളികള്‍ ചിലപ്പോള്‍ പുറത്തുകയറി ഇരിയ്‌ക്കും.

തുമ്പിതുള്ളല്‍ :- ഇതുപെണ്ണുങ്ങളുടെമാത്രം കളിയാണ`.പെണ്ണുങ്ങള്‍ വട്ടത്തിലിരുന്ന് മദ്ധൈ ഒരാളിനെ ഇരുത്തുംആ ആളാണ` തമ്പി.പിന്നെ എല്ലാവരും ചേര്‍ന്ന് ഇണത്തില്‍ പാടും മദ്ധ്യ ഭാഗത്തുള്ള തുമ്പിയായി ഇരുത്തിയപെണ്‍കുട്ടി കണ്ണും അടച്ച് ഇരിയ്‌ക്കും, പാട്ട് അങ്ങനെ പ്രത്യേക താളത്തിലും ഈണത്തിലും മുറുകുമ്പോള്‍ തുമ്പി തുള്ളാന്‍ തുടങ്ങും.തുമ്പി ധം പോയി തളര്‍ന്നു വീഴം വരെ പാട്ടു തുടരും.

ഒരു പാട്ട് ഇങ്ങനെ - ഒന്നാം തുമ്പി വായോ -തുള്ളുതുള്ളുങ്ങനെ തുമ്പി-
രണ്ടാം തുമ്പി വായോ - തുള്ളുതുള്ളങ്ങനെ തുമ്പൈ-

ഇങ്ങനെ ഏണ്ണം കൂടിക്കൊണ്ടിരിയ്‌ക്കും.അതനുസരിച്ച് താളവും പാട്ടിന്‍റേ സ്പീഡും കൂടിക്കൊണ്ടിരിയ്‌ക്കും.

മറ്റൊരുകളി ‌- പെണ്ണുങ്ങള്‍ രണ്ടു ഗ്രൂപ്പായി മുറ്റത്ത് പരസ്പരം അഭിമുഖമായി ഓരോ വരിയായി നില്‍ക്കുംമദ്ധ്യത്ത് ഒരു പെണ്‍കുട്ടിയെ ഇരുത്തും.അവളെ പെണ്ണുചോദിച്ചുകൊണ്ട് ഒരു കൂട്ടര്‍ ഇങ്ങനെ പാടി മദ്ധ്യഭാഗത്തു വരും- കുശുകുശാലേ പെണ്ണുണ്ടോ കൂശാലും പെണ്ണുണ്ടോ- അ പ്പോള്‍ മറ്റേകൂട്ടര്‍ (പെണ്‍ വീട്ടുകാര്‍) - കുശുകുശാലേ പെണ്ണില്ല കൂശാലേ പെണ്ണില്ല.- എന്നു പാടി മദ്ധ്യ ഭാഗത്തേയ്‌ക്കു നടന്നു ചെല്ലും.അപ്പോള്‍‍ മറ്റെ കൂട്ടര്‍ പുറകോട്ടു നടന്നു പോക്കും ,പിന്നെ ഇങ്ങനെ പാടി മുമ്പോട്ടു വരും-ആയിരം പെണ്‍ പണം പൊന്നുതതരം പെണ്ണിനെ തരുമോ മച്ചാനെ,കുശുകുശാലേ പെണ്ണുണ്ടോ,കൂശലും പെണ്ണുണ്ടോ- അതിനു മറുപടിയായി ഇതിനകം പുറകോട്ടു പോയ പെണ്‍ വീട്ടു കാര്‍ ഇങ്ങനെ പാടി മുന്നോട്ടു വരും -ആയിരം‌പെണ്‍ പണം പൊന്നു വേണ്ട കുശുകുശാലേ പെണ്ണില്ല, കൂശാലേ പെണില്ല. ഇങ്ങനെ പലതും പാടി ആണ്‍ വീട്ടുകാരും ഏല്ലാം നിരസിച്ച് പെണ്‍ വീട്ടുകാരും നില്‍ക്കും.അവസാനം പെണ്ണിനെ തട്ടികൊണ്ടു പോകാന്‍ ആണ്‍‌വീട്ടുകാരും ആ ശ്രമം നടപ്പാക്കാതെ പെണ്‍‌വീട്ടു കാരും ഉന്തും തള്ളും ആകും. എതെങ്കിലും ഒരു കൂട്ടര്‍ വിജയി‌ക്കും.

തോലുമാടന്‍:-ഇതിപ്പോള്‍ അന്യം നിന്നു പോയ ഒരു കലാരൂപമാണ്‌. ഒരു മുതിര്‍ന്ന ആണ്‍കുട്ടിയെ ദേഹം മുഴുവന്‍ പച്ചിലകള്‍ കൊണ്ട് പൊതിഞ്ഞു കെട്ടുന്നു.തലയില്‍ പാള തൊപ്പി.പളയില്‍ തീര്‍ത്ത മുഖം മൂടി അതില്‍ മൂന്നു ദ്വരങ്ങള്‍ വായുടെയും കണ്ണിന്‍റെയും സ്ഥാനത്ത്. തോലുമാടനെ പലവിധ ഇലകള്‍ കൊണ്ട് അലങ്കരിച്ചിരിയ്‌ക്കും.പിന്നെ ആര്‍പ്പു വിളികളുമായി ചിലപ്പോള്‍ വാദ്യ മേളങ്ങളോടുകൂടിയും എല്ലാ വീടുകളും സന്ദര്‍ശിയ്‌ക്കും ,വീട്ടുകാര്‍ നാണയ തുട്ടുകള്‍ സമ്മാനിയ്‌ക്കും.

നാടന്‍ ഊണഞ്ഞാല്‍:- ഇവിടെ കയറിനു പകരം കാട്ടില്‍ വന്‍‌വൃഷങ്ങളില്‍ ചുറ്റി വളരുന്ന ''പ്ലാച്ചി വള്ളി" ഉപയോഗിയ്‌ക്കുന്നു.

[ ഏല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ]

Friday, August 10, 2007

നോം ആളല്ലേ ?

ഒരിയ്‌ക്കല്‍ ഞാന്‍ ട്രയിനില്‍ യാത്രചെയ്യുകയായിരുന്നു.പകല്‍ സമയം ,റിസര്‍‌വേഷന്‍ കം‌പാര്‍ട്ടുമെന്‍റ് ആണ`. നിറയെ യാത്രക്കാര്‍ കയറി ഏല്ലാ സീറ്റും നിറഞ്ഞാണ`പോക്ക്.വണ്ടി എറണാകുളം സ്റ്റേഷനില്‍ എത്തി.പത്തുമിനിറ്റ് അവിടെ ട്രെയിന്‍ ഇടുന്നതുകൊണ്ട് യാത്രക്കാരില്‍ പലരും ഫളറ്റുഫോമില്‍ ഇറങ്ങി,ഇരുന്ന സീറ്റും ലഗേജും തെട്ടടുത്ത യാത്രക്കാരനോട് നോക്കിക്കൊള്ളാന്‍ ചിലര്‍ പറഞ്ഞും,ചിലര്‍ അങ്ങനെ ഒരു നോട്ടംകൊണ്ടു പറഞ്ഞു.എറണാകുളത്തുനിന്നും ആളുകള്‍ ഇടിച്ചു കയറി.ഞാന്‍ ഇരുന്ന കം‌പാര്‍ട്ടുമെന്‍റില്‍ കുറേ നമ്പൂരിമാര്‍ കയറി.ഏല്ലാവരുടെയും തോളില്‍ ഒരു ഭാണ്ട സഞ്ചിയുണ്ട്.വലിയകുടവയറും,മുണ്ടും മേല്‍മുണ്ടു,കുടുമയും ,കുറിയുമെല്ലാം ഉണ്ടു`.അതില്‍ ഒരു നമ്പൂതിരി ഒഴിഞ്ഞുകിടന്ന ആദ്യ സീറ്റില്‍ ഇറുന്നു.അപ്പോള്‍ അതില്‍ ആളുണ്ടന്ന് തൊട്ടടുത്ത സീറ്റീല്‍ ഇരുന്ന ആള്‍ പറഞ്ഞു.നമ്പൂതിരി സഞ്ചിയും പൊക്കി അടുത്തു കണ്ട ഒഴിഞ്ഞ സീറ്റില്‍ ഇരുന്നു.അവിടെയും ആളുണ്ടന്നു പറഞ്ഞു, അടുത്ത സീറ്റിലേയ്ക്കു മാറി.ഇങ്ങനെ കുറേ സീറ്റില്‍ ഇരിയ്‌ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടപ്പോള്‍ നമ്പൂതിരി ഇങ്ങനെ പറഞ്ഞു" എവിടെ ചെന്നാലും ആളുണ്ട്‌ ആളുണ്ട് എന്നു പറയുന്നു, അപ്പോള്‍ നാം എന്താ ആളല്ലേ"

Wednesday, August 08, 2007

ശ്രീരാമപട്ടാഭിക്ഷേകം

ഇപ്പോള്‍ രാമണ മാസമണല്ലോ.രാമയണത്തെപ്പറ്റി കേള്‍ക്കുമ്പോള്‍‍ പണ്ട് ഞങ്ങളുടെ തറവാട്ടില്‍ രാമയണം വായിച്ചിരുന്നത്,ഓര്‍മ്മവരും.അന്ന` ഞങ്ങള്‍ കുട്ടികളായിരുന്നു.കര്‍ക്കിടകമാസത്തിലല്ല, ഈ വായന. വൃശ്ചികം ഒന്നാം തിയതി മുതല്‍ തുടര്‍ച്ചയായി നാല്പ്പൊത്തെന്നു ദിവസം വായനയുണ്ടാകും.നാല്പ്പൊത്തൊന്നിന്‍റെ അന്ന്, ശ്രീരാമ പട്ടാഭിക്ഷേകം കാണും, രാത്രി മുഴുവന്‍ വായന ,നേരം പുലറാകുമ്പോള്‍ , നാലുമണിയ്ക്കാണ` പട്ടാഭിക്ഷേകം.വരുന്നവര്‍ക്കെല്ലാം സദ്യയുണ്ടാകും.എന്‍റെ അമ്മയുടച്ഛന്‍ (എന്‍റ അച്ചാച്ഛന്‍) ആണ`ഇങ്ങനെഅ പട്ടാഭിക്ഷേകം നടത്തുന്നതിനുള്ള ചിലവു മുഴുവന്‍ വഹിയ്ക്കുന്നത്.അച്ചാച്ഛ‌ന്‍റെ അനുജന്‍ ഒരാളുണ്ട് പുള്ളിയാണ` പൂജാരി.അദ്ദേഹം ഭയങ്കര ദേഷ്യക്കാരനായിരുന്നു.അതിനാല്‍ അദ്ദേഹത്തെ ഞങ്ങള്‍ രഹസ്യമായി ''ദേഷ്യം ചാ'' എന്നു വിളിച്ചുവന്നു.പുള്ളി മിയ്‌ക്കവാറും സമയത്ത് ഒരു ചുട്ടി തോര്‍ത്തു മാത്രമേ ധരിയ്‌ക്കുകയുള്ളു. കൗപീനം (കോണകം) തോര്‍ത്തില്‍ കൂടിതെളിഞ്ഞുകാണാം, അതിന്‍റെ പുറകിലത്തേവാല്‍ നീണ്ടു കിടക്കും,കുരങ്ങന്‍റെ വാല്‍ പോലെ.പട്ടാഭിക്ഷേക ദിവസം വെളുക്കുന്ന വരെ വായനയുള്ളതുകൊണ്ടും, അതു മൈക്കുസെറ്റു വഴികേള്‍പ്പിയ്‌ക്കുന്നതു കൊണ്ടും നാട്ടിലെ പലവായനക്കാരും, ഇതുവരെ വായിച്ചിട്ടില്ലാത്തവരും കേറി അങ്ങു ചുമ്മാ വായിയ്‌ക്കുമായിരുന്നു.പിന്നെ തെറ്റിയാലും രണ്ടു മൂന്നു വരിയോ അല്ല പേജുകള്‍ തന്നെയും വിട്ടാലും ആരുമതു കണ്ടുപിടിയ്‌ക്കല്ല.കാരണം ആരുമതു ശ്രദ്ധിയ്‌ക്കുന്നില്ല, എന്നതു തന്നെ.നിലവിളക്കിന്‍റെ മുന്‍പില്‍ ഇരുന്നാണ` വായിക്കേണ്ടത്, പക്ഷേ വെളിച്ചം കിട്ടാന്‍ തലയ്‌ക്കു മുകളില്‍ ഒരു റ്റൂബ് ലൈറ്റ് ഇട്ടിരിയ്‌ക്കും. നാട്ടിലെ ഒരു കാരണവര്‍ വലിയ വായനക്കാരനാണങ്കിലും അദ്ദേഹത്തിനു വായിയ്‌ക്കാന്‍ ഈ വെളിച്ചവും പോരായിരുന്നു.അതിനാല്‍ പുള്ളിക്കാരന്‍ അഡിഷണലായി തന്‍റെ മൂന്നു ബാറ്ററിയിട്ട ടോര്‍‌ച്ച് കത്തിച്ച് രാമായണത്തിന്‍റെ മുകളില്‍ വായി‌ക്കുന്ന ഭാഗത്തുപിടിച്ചാണ`വായി‌ക്കുന്നത്.ഞങ്ങള്‍,കുട്ടികള്‍ക്കെല്ലാം പ്രധാന ആകര്‍ഷണ വസ്തു മരത്തിന്‍റെ മുകളില്‍ വച്ചു കെട്ടുന്ന മൈക്കുസെറ്റാണ`.വൈകുംനേരം ആകുമ്പോള്‍ മൈക്കുസെറ്റു വരും,റോഡില്‍ നിന്നും കുറച്ച് അകലയാണ` വീട്.അതിനാല്‍ കാറില്‍കൊണ്ടുവരുന്ന മൈക്കുസെറ്റിന്‍റെ അനുസാരികളെല്ലാം കുട്ടികള്‍ മല്‍സരിച്ചു പുറക്കി മൈക്കുസെറ്റുകാരനെ സഹായിയ്‌ക്കും.ഒരിയ്‌ക്കല്‍ പട്ടാഭിക്ഷേപത്തിന` മൈക്കുസെറ്റു്‌ പാതിരാത്രിയായപ്പോള്‍ പണിമുടക്കി.ഓപ്പറേറ്റര്‍ പടിച്ചപണി പതിനെട്ടും നോക്കി രക്ഷയില്ല. ഉച്ചഭാക്ഷിണിയില്ലാതെ എന്തു വായന, ആകെ പ്രശനം,ആ രാത്രി തന്നെ പോയി വിദ്ഗ്ദ്ധനെ കൂട്ടി വന്നു.വിദ്ഗ്ദ്ധന്‍ നോക്കി തളര്‍ന്നു.സൗണ്ടുമാത്രം കേള്‍ക്കുന്നില്ല.അപ്പോള്‍ പൂജാരിയായ നമ്മുടെ 'ദേഷ്യംചാ' അവിടെ വന്നു ദേഷ്യപ്പെട്ടുകോണ്ടു പറഞ്ഞൂ,"ചിലപ്പോള്‍ മൈക്കിള്‍ നിന്നാങ്ങാനമുള്ള വയറാങ്ങണം മുറിഞ്ഞിട്ടുണ്ടാകുമെടോ"എല്ലാവരും ഇതുകേട്ട് ചിരിച്ചു.പക്ഷേ സംഗതി ശരിയായിരുന്നു.വളഞ്ഞു പുളഞ്ഞുകിടന്ന കേബിളില്‍ ആരോ സിഗരറ്റു കുറ്റിയിട്ടു.വയര്‍ ഉരുകി ഷോര്‍ട്ടായതായിരുന്നു കാരണം.

Monday, July 30, 2007

കൊച്ചുകൊച്ചു കാര്യങ്ങള്‍

ചില നേരങ്ങളില്‍ ചില ആള്‍ക്കാരുടെ സംഭാക്ഷണവും പ്രവൃത്തിയും ബഹുരസമായിരിയ്‌ക്കും.എന്‍റെ ഒരു കൂട്ടുകാരന്‍റെ പിതാശ്രീ ഒരിയ്‌ക്കല്‍ പറമ്പില്‍ നിന്ന ഒരു വലിയ ആഞ്ഞിലി മരം മുറിച്ചിടുവാന്‍ പണിക്കാരെ ഏര്‍പ്പാടാക്കി.മരം ഉദ്ദേശിച്ച രീതില്‍ വീഴാനായി വടം കെട്ടിയിരുന്നു.മുറുപ്പുകാര്‍ മരത്തിന്‍റെ ചുവടുകൂറെ മുറിച്ചിട്ട് മരം മറിച്ചിടാന്‍ ഏല്ലാവരും കൂടി വടത്തില്‍ പിടിച്ചു വലിച്ചു,എങ്കിലും മരം വീണില്ല, വടം അയയുകയും ചെയ്തു.അപ്പേള്‍ പിതാശ്രീ- ' ഇനി ഒന്നു "മുറുക്കി വലിയ്‌ക്കു , പിന്നെ ശരിയാകും" ഒരു പാത്രത്തിലിരുന്ന വെറ്റിലയും ബീഡിയും പണിക്കാരുടെ നേരെ നീട്ടി പറഞ്ഞു.

-----------------------------------------------------------

ഒരിയ്‌ക്കല്‍ ബസ്സില്‍ സഞ്ചരിച്ചപ്പോള്‍ വായിച്ച ഒരു ബോര്‍ഡ് - "സരസ്വതി വീണ കട" സംഗീത ഉപകരണങ്ങള്‍ വില്‍ക്കുന്ന ഒരു സ്ഥാപനമായിരുന്നു അത്

....................................................................................

കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് കുട്ടികളുടെ പേര` ഒരര്‍ത്ഥവു മില്ലാതെ ചുരുക്കി ഇടുന്നത് ഒരു ഫാഷനായിരുന്ന കാലം.ഒരു ചെറിയകുട്ടിയുടെ പേരു`"സിന്‍ കുമാര്‍" എന്നായിരുന്നു.കുട്ടിയെ ഹോസ്പിറ്റലില്‍ കൊണ്ടു പോയപ്പോള്‍ ഡോക്ടര്‍ അമ്മയോടുചോദിച്ചു - ഇവന്‍ ഏതു പാപത്തിന്‍റെ സന്തതിയാണ`. ഏതായാലും അവര്‍ പിന്നെ ആ പേരുമാറ്റി സെന്‍ കുമാര്‍ എന്നാക്കി

......................................................................................

ഒരു ചെറിയ കുട്ടി പറമ്പില്‍ നിന്നും നിലവിളിച്ചു്‌ പേടിച്ച് വീട്ടിലേയ്‌ക്ക് ഓടി വന്നു പറഞ്ഞു പറമ്പില്‍ ഒരു വലിയ കറുത്ത പാമ്പു കിടക്കുന്നുണ്ടന്ന്.വീട്ടുകാര്‍ പോയി നോക്കിയപ്പോള്‍ അത് വേങ്ങയുടെ ഒരു കായ് ആയിരുന്നു.{വേങ്ങ ഒരു കാട്ടു മരം, തടിയ്‌ക്ക് ഭയ്ങ്കര കട്ടിയാണ`,മുന്‍ കാലങ്ങളില്‍ കാള വണ്ടിയുടെ വീലിന്‍റെ മദ്ധ്യഭാഗമായ കുടം ഉണ്ടാക്കാന്‍ ഉപയോഗിക്കുമായിരുന്നു.വേങ്ങയുടെ പൂവ് കണികൊന്ന പൂവു പോലിരിയ്‌ക്കും. അതിന്‍റെ ഉണങ്ങിയ കായ് കറുത്ത ഒരു പാമ്പു പോലെയിരിയ്‌ക്കും}

......................................................................................................

ഞാന്‍ സ്കൂളില്‍‌പഠിച്ചിട്ട് തിരികെ വരുമ്പോള്‍ വീട്ടിനടുത്തുള്ള ഒരു വായനശാലയില്‍ നിന്നും പുസ്തകം എടുക്കുമായിരുന്നു.അവിടെ പഞ്ചായത്തു വക റേഡിയോ ഉണ്ട്,അതിനടുത്തുതന്നെ ഒരു കിണറും, ആകിണറ്റിന്‍റ ആളോടിയില്‍ ഒരാള്‍ ഇരിയ്‌ക്കുമായിരുന്നു.ഷര്‍ട്ടോ ബനിയനോ ഒന്നും ഇല്ലാതെ,പാട്ടു കേട്ട് തൂണും ചാരി അങ്ങനെ ഇരിയ്‌ക്കും.പുള്ളിയുടെ കൈയ്യില്‍ ഒരു വലിയ മടക്കു കത്തിയുണ്ടാകും,അതു വച്ച് ഒരു അടയ‌ക്കാ കൂടക്കൂടെ അരിഞ്ഞു വായിലിടും, അല്ലങ്കില്‍ ഒരു തടികഷണം പെന്‍സ്സില്‍ ചെത്തുന്നതുപോലെ ചെത്തിക്കളഞ്ഞുകൊണ്ടിരിയ്ക്കും.ആരോടും സംസ്സാരിയ്‌ക്കില്ല,സ്ഥലം മാറി ഇരിയ്‌ക്കുന്നതും കണ്ടിട്ടില്ല.എന്നും ഉച്ചമുതല്‍ സന്ധ്യയാകുന്നതുവരെ ആ ഇരിപ്പു തുടരും.വര്‍ഷങ്ങളോളം ഞാന്‍ അതു കണ്ടിട്ടുണ്ട്. (തുടരും)

.....................................................................................................

Thursday, July 26, 2007

എന്തേ കൊതുകു കൂടാന്‍ കാരണം.

കുറേ നാളുകളായി,നെറ്റില്‍ വന്നിട്ട്,ബോളഗ് വായിച്ചിട്ടും.സുഖമില്ലാതെ ആശുപത്രില്‍ കിടക്കയായിരുന്നു.അവര്‍ പന്ത്രണ്ടു പയിന്‍റ് ബളട് പ്ലാസമ കയറ്റി.പലവിധ സകാനിംഗ്,ബ്ലട് ട്ടെസ്റ്റ്കള്‍.ഇപ്പോള്‍ മെഡിയ്ക്കല്‍ അവധിയിലാണ`.നാളെ വീണ്ടും ആശുപത്രിയില്‍ പോകണം.ആഹാരം കഞ്ഞി,ഇലക്കറികള്‍, ഓഡ്സ് കാച്ചിയത്, പിന്നെ പലവിധ ഗുളികകള്‍.മനസ്സില്‍ അധികം കാര്യങ്ങള്‍ ഒന്നും വരില്ല, ഒരു ബ്ലാങ്കിനസ്.പിന്നെ ഏല്ലാം ശരിയാകുമെന്ന് പ്രതീക്ഷ.മഴയുള്ളപ്പോള്‍ അവധിയെടുത്ത് വീട്ടില്‍ ഇരീയ്‌ക്കാന്‍ ഒരു സൂഖമുണ്ട്.പിന്നെ ആരെങ്കിലും വന്നാല്‍ അവര്‍ സംസ്സാരിയ്‌ക്കുന്നതും കേട്ടിരിയ്‌ക്കാമെല്ലോ.മഴപെയ്തുതോര്‍ന്നതുകൊണ്ട് മരങ്ങള്‍ക്കെല്ലാം നല്ല പച്ചപ്പ്.പറ‌മ്പില്‍ നിറയെ വൃത്തിയും ആരോഗ്യവുമുള്ള പുല്ലുകള്‍.പശുക്കള്‍‌ക്കെല്ലാം നല്ല കാലം.ചെറിയകുളങ്ങളും തോടുകളും നിറയെ വെള്ളം.കിളികളെല്ലാം സന്തോഷം പാടി നടക്കുന്നു.ജനം വെറുക്കുന്ന ഒന്നേയുള്ളു കൊതുകുകള്‍.തവളകള്‍ കൊതുകുളെ തിന്നു തീര്‍ക്കുമായിരുന്നു.പക്ഷേ ഇപ്പോള്‍ തവളകള്‍ ആവശ്യത്തിനില്ല.(എന്തേ തവളകള്‍ കുറയാന്‍ കാരണം ?).